കൊല്ലം : കൊല്ലത്ത് ആശുപത്രി ജീവനക്കാർ ക്വാറന്റൈനിൽ. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്ടർമാർ അടക്കം 55 പേരാണ് ക്വാറന്റൈനിൽ പ്രവേശിച്ചത്. കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന കായംകുളം സ്വദേശിയെ ആദ്യം ചികിത്സിച്ചവരാണിവർ. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ട ഇവരുടെ സാമ്പിൾ ഉടൻ ശേഖരിക്കും
ഗുരുതരാവസ്ഥയിൽ കഴിയുന്ന കായംകുളം സ്വദേശിയായ രോഗിയുടെ ജീവൻ രക്ഷിക്കാൻ കൊല്ലം ജില്ലയിൽ പ്ലാസ്മാ ചികിത്സ ആരംഭിച്ചു. ജില്ലയിൽ ആദ്യമായിട്ടാണ് പ്ലാസ്മ ചികിത്സ നടത്തുന്നത്. വെന്റിലേറ്ററിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥതിയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
അതേസമയം, കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കായംകുളം സ്വദേശിയുടെ റൂപ്പ് മാപ്പ് തയാറാക്കുക ദുഷ്കരമായി തുടരുകയാണ്. ഓർമ്മക്കുറവുള്ളതിനാൽ ഇദ്ദേഹത്തിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനാകുന്നില്ല.