കോട്ടയം : ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് ജോസ് കെ മാണ് എംപി. മാണിയെ മറന്നു കൊണ്ടുള്ള തീരുമാനമാണ് യുഡിഎഫ് സ്വീകരിച്ചത്. താഴെ തട്ടിലുള്ള അണികളെ വരെ തീരുമാനം വിഷമത്തിൽ ആക്കി. എല്ലാവരെയും ഒരുമിച്ചു കൊണ്ട് പോകുക എന്ന ധർമ്മം പാലിക്കാൻ യുഡിഎഫിന് ആയില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
പി ജെ നുണകൾ ആവർത്തിക്കുന്നു. മാണി സാറിന്റെ വിയോഗത്തിന് ശേഷം പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ പിജെ ശ്രമിച്ചു. അതിൽ നിന്നും പാർട്ടിയെ രക്ഷിക്കാൻ ശ്രമിച്ചത് ആണോ താൻ ചെയ്ത തെറ്റ്. കേരള കോൺഗ്രസ് എമ്മിനെ ജെ ആക്കാൻ ജോസഫ് ശ്രമിച്ചു. രാഷ്ട്രീയ അഭയം കൊടുത്തു എന്ന തെറ്റു മാത്രമാണ് പിജെ ജോസഫിനോട് ചെയ്തത്.
ജൂലൈ പത്തിനകം എല്ലാം ജില്ലാ കമ്മറ്റികളും ചേരും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തും. കേരള കോൺഗ്രസ് വഴിയാധാരം ആകില്ല. ഒരു മുന്നണിയുമായി ഒരു നേതാവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.