ജൂലൈ 1 മുതൽ 14 വരെയുള്ള വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കു 49 വിമാനങ്ങൾ സർവീസ് നടത്തും.ഇതിൽ കേരളത്തിലെ 4 വിമാനത്താവളങ്ങളിലേക്കുള്ള 33 സർവീസുകളും ഉൾപ്പെടും.ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സർവീസ് നടത്തുക. ഒപ്പം യുഎഇയിൽ നിന്നുള്ള ചാർട്ടേഡ് വിമാനങ്ങളുടെ സർവീസ് തുടരുകയും ചെയ്യും.വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇനി എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ www.airindiaexpress.in എന്ന വെബ്സൈറ്റിലൂടെയോ എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് ഓഫീസുകളിൽ നേരിട്ടെത്തിയോ ടിക്കറ്റെടുക്കാം.എംബസിയിൽ നിന്നും നിർദേശം ലഭിച്ചവർ എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിലെത്തി ടിക്കറ്റ് വാങ്ങുന്ന രീതിക്കാണ് മാറ്റം വന്നിരിക്കുന്നത്.അതേസമയം ഒമാനിൽ നിന്നുള്ള നാലാം ഘട്ട സര്‍വീസുകളും ബുധനാഴ്ച മുതൽ ആരംഭിക്കും. 11 കേരള സര്‍വീസുകള്‍ ഉള്‍പ്പടെ 16 വിമാനങ്ങളാണ് അടുത്ത ഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.