പ്രചര ചാവക്കാടിന്റെയും നന്മ റാസ് അൽ ഖൈമയുടെയും സഹകരണത്തോടു കൂടികേരള സമാജത്തിന്റെ ആദ്യ ചാർട്ടേഡ് ഫ്ലൈറ്റ് റാസ് അൽ ഖൈമയിൽ കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലേക്ക് സർവീസ് നടത്തി. നാളിതുവരെ കൊറോണയുടെ പശ്ചാത്തലത്തിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്കും സഹോദരങ്ങൾക്കും ഭക്ഷണ പൊതികൾ എത്തിച്ചു കൊടുക്കുന്നു.കൂടാതെ ടിക്കറ്റിനു പണമില്ലാതെ നാട്ടിൽ പോവാൻ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് കെ.കെ രാജീവ്, മോഹൻദാസ് രാവണേശ്വർ പ്രസാദ് തുടങ്ങിയ സുമനസുകളുടെ സഹായത്താൽ വന്ദേ ഭാരത് മിഷനിലൂടെ അൻപത്തേളം പേർക്ക് ഫ്രീ എയർ ടിക്കറ്റ് നൽകുവാൻ സാധിച്ചു.തുടർന്ന് ചാർട്ടേഡ് വിമാനം തുടങ്ങിയ സാഹചര്യത്തിൽ 10 വിമാനത്തിനുള്ള അനുമതി കേരള സമാജത്തിന് ലഭിച്ചു.ഇതിന്റെ ഭാഗമായാണ് സമാജത്തിന്റെ ആദ്യത്തെ വിമാനം പുറപ്പെട്ടത്.അതിൽ 10 പേർക്ക് സൗജന്യമായി നാട്ടിൽ പോകുവാനുള്ള സൗകര്യം കേരള സമാജം ചെയതു കൊടുത്തു.
കേരള സമാജം ഭാരവാഹികളുടെ നിസ്വാർത്ഥമായ സഹകരണവും പ്രവർത്തനവും ബുദ്ധിമുട്ടില്ലാതെ 175 പേരെ നാട്ടിലെത്തിക്കുവാൻ സാധിച്ചു.ഒപ്പം 2000 ത്തോളം വന്ന രജിസ്ട്രഷൻ വളരെ തൽമയത്തോടു കൂടി യാത്രക്കാരുമായി സംവദിക്കുകയും അപ്പപ്പോൾ അവർക്കു വേണ്ട നിർദേശങ്ങൾ എത്തിച്ചു കൊടുക്കുകയും അഡ്മിനിസ്ട്രേഷൻ ജോലി യാതൊരു ലാഭേച്ചയും കൂടാതെ കേരള സമാജത്തെ സഹായിച്ച അമിത അജയ്, വാജിദ ഷാഹിദ്, ഷാഹിന നിസാർ, അലോക് അജയ്, അയിഷ നവാസ് തുടങ്ങിയ റാസൽഖൈമയിലെ കൂട്ടുകാർക്കും കമ്മിറ്റി അംഗം നസറു തുടങ്ങിയവർക്കും പ്രസിഡണ്ട് നാസർ അൽ മഹയും സെക്രട്ടറി അജയ കുമാറും നന്ദി അറിയിച്ചു