ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതായി റിപ്പോര്‍ട്ട്്. കൊറോണ വ്യാപനം തുടങ്ങിയ ശേഷം ഒരു ദിവസം ഏറ്റവുമധികം പേര്‍ക്ക് കൊറോണ ബാധിച്ച ദിവസമായി ഇന്നലെ മാറി. അരലക്ഷം പേര്‍ക്കാണ് മൊത്തം അമേരിക്കയില്‍ ഇന്നലെ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. അമേരിക്കയിലെ നിയന്ത്രണങ്ങളില്‍ വരുത്തിയ അയവിനെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് രോഗവ്യാപനം ശക്തമായത്. പ്രസിഡന്റ് ട്രംപ് അടക്കമുള്ളവര്‍ പൊതു വേദികളില്‍ പോലും മാനദണ്ഡങ്ങള്‍ പാലിക്കാത്തതും മാസ്കുകള്‍ ധരിക്കാത്തതും ചര്‍ച്ചയായിരുന്നു. തനിക്ക് മാസ്ക് ധരിക്കുന്നതില്‍ യാതൊരു വിഷമവുമില്ലെന്നും ട്രംപ് സ്ഥിരം മാദ്ധ്യമസമ്മേളനത്തില്‍ പറയുകയുമുണ്ടായി.
രോഗവ്യാപനം ശക്തമായതോടെ കാലിഫോര്‍ണിയ മുതല്‍ ഫ്ലോറിഡ വരെയുള്ള നഗരങ്ങളിലെ റസ്റ്റോറന്റുകളും ബാറുകളും പൊതു ബീച്ചുകളും അടച്ചു കഴിഞ്ഞു. ആഗോള വ്യാപനം ഒന്നരക്കോടിയിലേക്ക് എത്തിക്കഴിഞ്ഞു. അതിന് പിന്നാലെയാണ് ആഗോള തലത്തിലെ രോഗികളില്‍ പകുതിയിലേറെ രോഗികളുള്ള അമേരിക്കയിലെ സ്ഥിതി വീണ്ടും ഗുരുതരമാകുന്നത്.
ഇതിനിടെ യൂറോപ്യൻ യൂണിയന് യാത്രാ ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതില്‍ അമേരിക്ക, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാരെ പ്രവേശിപ്പിക്കേണ്ടന്നാണ് തീരുമാനിച്ചിരിക്കുന്നത്. ആകെ 15 രാജ്യങ്ങളിലെ യാത്രക്കാര്‍ക്കാണ് യുറോപ്പ് പ്രവേശനാനുമതി നല്‍കിയിരിക്കുന്നത്.