നായ്പിതോ: ഇന്ത്യയെ അസ്വസ്ഥമാക്കാന്‍ ഭീകരര്‍ക്ക് വന്‍തോതില്‍ ആയുധമെത്തിച്ച് ചൈനയുടെ ചതിപ്രയോഗങ്ങള്‍ തുടരുന്നതായി റിപ്പോര്‍ട്ട്. ലഡാക്കിലേറ്റ വന്‍തിരിച്ചടിക്ക് ബദലായി സൈനികേതര നീക്കമാണ് ഗൂഢമായി ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. മ്യാന്മറിലെ നായ്പിതോ മേഖലയിലെ അറിയപ്പെടുന്ന ഭീകര സംഘടനകള്‍ക്കാണ് പതിവില്കവിഞ്ഞ സഹായം ചൈന നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി മാവോയിസ്റ്റ് ഭീകരരെ സഹായിക്കുന്ന ചൈന മ്യാന്മറിലെ കുപ്രസിദ്ധ സംഘടനയായ അരക്കന്‍ ഭീകരര്‍ക്കാണ് സഹായം കൂട്ടിയിരിക്കുന്നത്. അരക്കന്‍ രോഹിംഗ്യ സാല്‍വേഷന്‍ ആര്‍മിയെന്നാണ് ഭീകരസംഘടനയുടെ മുഴുവന്‍ പേര്. 500 റൈഫിളുകള്‍, 30 മെഷീന് ഗണ്ണുകള്‍,70,000 റൗണ്ട് വെടിയുണ്ടകള്‍, വലിയ ശേഖരം ഗ്രനേഡുകള്‍ എന്നിവയാണ് എത്തിച്ചിരിക്കുന്നത്. മ്യാന്മാര് തീരമായ മോനാഖാലി വഴിയാണ് ചൈന ആയുധം അരക്കന്‍-രോഹിംഗ്യന്‍ ഭീകരര്‍ക്ക് എത്തിച്ചിരിക്കുന്നത്.
ആത്യാധുനിക ആയുധങ്ങളാണ് മ്യാന്മാര് ഭീകരര്‍ക്കായി ചൈന എത്തിച്ചിരിക്കുന്നത്. ഇതില്‍ മാന്‍പാഡ്സ്(മാന്‍-പോര്‍ട്ടബിള്‍ എയര്‍ ഡിഫന്‍സ് സിസ്റ്റംസ്) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 50 വിമാനവേധ തോക്കുകളും നല്കിയെന്നാണറിവ്. മിയാന്മാറിന്രെ ചിന് മേഖലയിലും റാഖൈന്‍ സംസ്ഥാനത്തും ഭീകരരെ ശക്തമാക്കി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കന്‍ മേഖലയിലേക്കുള്ള ഇന്ത്യയുടെ വരവ് തടയലാണ് ലക്ഷ്യം.
ഇന്ത്യയെ ദുര്‍ബലമാക്കാന്‍ മൂന്നുവഴികളാണ് ചൈന പയറ്റുന്നതെന്നാണ് ഓസ്ട്രേലിയയുടെ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലെ ശ്ത്രുവായ പാകിസ്താനെ ശക്തമാക്കുക, നേപ്പാളിലൂടെ അതിര്‍ത്തിയില്‍ പ്രശ്നമുണ്ടാക്കുക ഒപ്പം മ്യാന്മാരില് ഭീകരതകൂട്ടി ഇന്ത്യയെ അവരുടെ ശത്രുവാക്കുക എന്നതാണ് നിലവിലെ തന്ത്രം. ഇന്ത്യയെ ആക്രമിക്കാന്‍ തങ്ങള്‍ക്ക് വഴങ്ങാത്ത മ്യാന്മാറിനേയും നശിപ്പിക്കുക എന്ന ദ്വിമുഖ തന്ത്രവും ചൈന പയറ്റുകയാണ്. തെക്കു-കിഴക്കന്‍ മേഖലയിലെ എല്ലാ ഭീകരസംഘടന കള്‍ക്കും ആയുധങ്ങളും അതിര്‍ത്തിയിലൂടെ വന്‍തോതില്‍ മയക്കുമരുന്നും എത്തിച്ചാണ് ചൈന രാജ്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ചൈനയുടെ നടപടികളെ സധൈര്യം നേരിടുന്ന മ്യാന്മറിനും ടിബറ്റിനും ഇന്ത്യ നല്കുന്ന സാമ്പത്തിക-സൈനിക സഹായം തകര്‍ക്കലും ചൈനയുടെ ലക്ഷ്യമാണ്.