കാഠ്മണ്ഡു: ഇന്ത്യക്കെതിരെ ചരടുവലി നടത്തിയ നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഭാവി അറിയാന്‍ ഇനി രണ്ടു ദിവസങ്ങള്‍ മാത്രം. നേപ്പാള്‍ കമ്യൂണിസ്റ്റു പാര്‍ട്ടി ഇന്നു നടത്താന്‍ തീരുമാനിച്ച അടിയന്തിര യോഗം തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ത്യയുമായി അയല്‍ രാജ്യമെന്ന നിലയിലെ ബന്ധം വഷളാക്കിയതിന്റെ പേരില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധി യാണ് കെ.പി.ശര്‍മ ഒലി നേരിട്ടുകൊണ്ടിരിക്കുന്നത്. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ 45 അംഗ കമ്മറ്റിയാണ് തിങ്കളാഴ്ച ചേരുന്നത്. വിഷയം പഠിക്കാന്‍ രണ്ടു ദിവസം വേണമെന്നതി നാലാണ് ഇന്നത്തെ യോഗം മാറ്റിവച്ചത്.
ഇന്ത്യയുടെ പരമ്പരാഗത അതിര്‍ത്തിയായ കാലാപാനി, ലിപൂലേക്, ലിംപിയാധുര എന്നിവ ചേര്‍ത്ത് പുതിയ ഭൂപടം വരച്ചതിന്റെ പേരില്‍ പാര്‍ലമെന്റിലെ പ്രതിപക്ഷത്തിലും ഭരണ കക്ഷിയിലും അതൃപ്തി രൂക്ഷമായിരുന്നു. വന്‍ ഭൂരിപക്ഷത്തിന്റെ പുറത്ത് ഭൂപടം അംഗീകരി പ്പിക്കുന്നതില് വിജയിച്ച ഒലിയ്ക്ക് പക്ഷെ തുടര്‍ന്നുള്ള ദിവസങ്ങളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനായില്ല.
ഒരു വശത്ത് ഇന്ത്യയുടെ ഭാഗം സ്വന്തമാക്കിയെന്ന് അവകാശപ്പെട്ട ഒലിയ്ക്ക് വടക്കന്‍ മേഖലയില്‍ ചൈനകടന്നുകയറി സ്വന്തമാക്കിയ ഗ്രാമങ്ങള്‍ തിരികെപിടിക്കാന്‍ സാധിക്കാ ത്തതാണ് വെല്ലുവിളിയായത്. എല്ലാ രാജ്യങ്ങളോടും അതിര്‍ത്തി വിഷയത്തില്‍ തുല്യനിലപാട് സ്വീകരിക്കാത്ത ഒലിയുടെ തന്ത്രം രാജ്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന് പ്രതിപക്ഷവും ഭരണപക്ഷത്തിലെ ഒലി വിരുദ്ധരും ഒരു പോലെ കുറ്റപ്പെടുത്തുകയാണ്. ഇതിനിടെ ഇന്ത്യ നേപ്പാളുമായി യാതൊരു വിധ ചര്‍ച്ചയ്ക്കും വരാത്തതും ഒലിയെ വെട്ടിലാക്കി. രാജ്യരക്ഷാ നയം പാളിയതിന്റെ പേരില്‍ രാജിക്കൊരുങ്ങുന്ന ഒലിയെ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് അടക്കിനിര്‍ത്തിയിരിക്കുന്നത്.