ജനീവ: കൊറോണയുടെ ആദ്യവ്യാപനം സംബന്ധിച്ച വിവരം ചൈനയല്ല നല്‍കിയതെന്ന് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ആദ്യമായി വൈറസ് വ്യാപനത്തിന്റെ വിശദമായ വിവരം നൽകിയത് ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ഡബ്ല്യൂ എച്ച് ഒയുടെ സ്വന്തം ഓഫീസാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് പറഞ്ഞു. ഡിസംബര്‍ 31ന് തന്നെ ചൈനയിലെ ഡബ്ല്യൂ എച്ച് ഒയുടെ കാര്യാലയം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്നാണ് വിവരം. വുഹാന്റെ ആരോഗ്യവകുപ്പിന്റെ വീഡിയോയിലൂടെയാണ് വ്യാപനം മനസ്സിലാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊറോണയുടെ വിവരം ചൈന മറച്ചുവച്ചുവെന്ന അമേരിക്കയുടേയും തായ്വാന്റേയും വാദത്തെ ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ലോകാരോഗ്യ സംഘടന ശരിവച്ചിരിക്കുന്നത്. ആഗോള തലത്തില്‍ ചൈന തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥയില്‍ സംഘടനയുടെ വെളിപ്പെടുത്തല്‍ ചൈനയ്ക്ക് വീണ്ടും വലിയ പ്രതിസന്ധി സൃഷ്ടിക്കും. അമേരിക്കയിലെ ആരോഗ്യവകുപ്പ് സിസംബറില്‍ ഉന്നയിച്ച സംശയം പക്ഷെ ഡബ്ല്യൂ എച്ച് ഒ സ്ഥിരീകരിക്കാതിരുന്നത് എല്ലാ തയ്യാറെടുപ്പുകളും എടുക്കുന്നതില്‍ നിന്നും ലോകരാഷ്ട്രങ്ങളെ അകറ്റിനിര്‍ത്തി. ഗുരുതരമായ വീഴ്ചയാണ് ഡബ്ല്യൂ എച്ച് ഒയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
ചൈന കൊറോണ വിവരം മറച്ചുവച്ചു എന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ആരോപ ണത്തെ ഒരു സമയത്തും ശരിവയ്ക്കാന്‍ ലോകാരോഗ്യ സംഘടന കൂട്ടാക്കിയിരുന്നില്ല. ഡബ്ല്യൂ എച്ച് ഒയുടെ കാര്യത്തില്‍ ചൈന കനത്ത സമ്മര്‍ദ്ദം ചെലുത്തുന്നു എന്ന് ആരോപിച്ച് അമേരിക്ക എല്ലാ സാമ്പത്തിക സഹായവും ജൂണ്‍ 30 ഓടെ നിര്‍ത്തലാക്കിയതും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനിടെ തായ്വാന് കൊറോണ ആരംഭിച്ച ഉടന്‍ ലോകാരോഗ്യ സംഘടനയ്ക്ക് നല്കിയ മുന്നറിയിപ്പും ആദ്യഘട്ടത്തില്‍ തള്ളിയ ഡബ്ല്യൂ എച്ച് ഒയുടെ നടപടിയും ഏറെ വിവാദമായിരുന്നു.
നിലവില്‍ ഡബ്ല്യൂ എച്ച് ഒയുടെ ചൈന ഓഫീസിനാണ് ആദ്യം വിവരം ലഭിച്ചതെന്നും ചൈന ഔദ്യോഗികമായി ഒന്നും അറിയിച്ചില്ല എന്നതും എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടേയും ലംഘനമാണെന്ന് ഡബ്ല്യൂ എച്ച് ഒയുടെ തുറന്നു സമ്മതിച്ചിരിക്കുന്നു എന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.