തിരുവനന്തപുരം: രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ തലസ്ഥാനത്തു കടുത്ത നിയന്ത്രണങ്ങൾ. ഇതിന്റെ ഭാഗമായി നിയന്ത്രിത മേഖലകളിൽ ഭക്ഷണത്തിന്റെ ഹോം ഡെലിവറി നിരോധിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഹോം ഡെലിവറി നിരോധിച്ചതിനു പുറമെ നഗരത്തില്‍ ക്യാഷ് ഓണ്‍ ഡെലിവറിയും പാടില്ലെന്ന് തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ നിര്‍ദ്ദേശിച്ചു. ജില്ലയിൽ കഴിഞ്ഞ ദിവസം സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച നാല് പേരും നഗരത്തില്‍ നിന്നുള്ളവരാണ്. പൂന്തുറ സ്വദേശിയായ 66 കാരന് രോഗം സ്ഥിരീകരിച്ചത് ഗുരുതരമാണെന്ന് മേയര്‍ പറഞ്ഞു. എന്നാൽ ഇയാള്‍ക്ക് യാത്ര പശ്ചാത്തലമില്ല.
സൊമാറ്റോ ഡെലിവറി ബോയിക്ക് രോഗം സ്ഥിരീകരിച്ചത് ഹോം ക്വാറന്റീനില്‍ കഴിയുന്നവരില്‍ നിന്നാവാം എന്നാണ് വിലയിരുത്തൽ. ഹോം ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഇയാള്‍ ഭക്ഷണം എത്തിച്ച് നല്‍കിയിരുന്നു. എന്നാൽ, ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക് പോകേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് മേയർ പറഞ്ഞു.