തിരുവനന്തപുരം : തലസ്ഥാന നഗരം ഇന്ന് മുതൽ ട്രിപ്പൾ ലോക്ക്ഡൗണിലേക്ക്. രാവിലെ മുതൽ ജില്ലയിൽ കടുത്ത നിയന്ത്രണം ആരംഭിച്ചു. സമ്പർക്കത്തിലൂടെ രോഗബാധിതരുടെ എണ്ണം വർദ്ധിച്ചതും സാമൂഹിക വ്യാപന ഭീതി ഉയർന്നതോടെയുമാണ് തലസ്ഥാന നഗരത്തിൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൊൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പൊതുഗതാഗതം അനുവദിക്കില്ല. സെക്രട്ടറിയേറ്റ് ഉൾപ്പടെ അടഞ്ഞ് കിടക്കും.
തലസ്ഥാന ജില്ലയിൽ സ്ഥിതി അതീവഗുരുതരമായ പശ്ചാത്തലത്തിലാണ് ഇന്ന് മുതൽ ട്രിപ്പിൾ ലോക്ഡൊൺ ആരംഭിച്ചത്. രാവിലെ ആറ് മുതൽ ഒരാഴ്ചത്തേക്ക് നഗരം അടഞ്ഞ്കിടക്കും. ഇന്ന് മുതൽ നഗരത്തിൽ പൊതുഗതാഗതം അനുവദിക്കില്ല. സമ്പർക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. നഗരത്തിനുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല. കോർപ്പറേഷന് മേഖലയിൽ ഇന്ന് മുതൽ ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കു കടകള്‍ എന്നിവ മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളൂ.
സെക്രട്ടറിയേറ്റ് അടക്കമുള്ള ഒരു സർക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കില്ല. നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും എല്ലാവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ച് പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ക്ലിഫ് ഹൗസിൽ നിന്ന് പ്രവർത്തിക്കും. നഗരപരിധിയിലെ കെഎസ്ആർടിസി ഡിപ്പോകൾ അടച്ചു. ഏഴ് ദിവസത്തേക്ക് പൊതുഗതാഗതം അനുവദിക്കില്ല. മരുന്ന് കടകളിൽ പോകാൻ സത്യവാങ്മൂലം കരുതണം. 7ദിവസത്തേക്ക് ജില്ലയിലെ കോടതികളിൽ കേസുകൾ പരിഗണിക്കില്ല. ജാമ്യം ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ഓൺലൈൻ പരിഗണിക്കുന്നത്. സമ്പർക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. അതേസമയം, തലസ്ഥാനത്ത് സാമൂഹിക വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്ന് തിരുവനന്തപുരം മേയർ കെ ശ്രീകുമാറും മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി.
നഗരം പൂർണമായും അടച്ചിട്ടു. അനാവശ്യമായി ആരും പുറത്തിറങ്ങാൻ പാടില്ലെന്ന നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനിച്ചത്. ആളുകള്‍ വീട്ടിൽ തന്നെ കഴിയണമെന്നും അല്ലാത്തവർക്കെതിരെനിയമനടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു.