ബീജിംഗ്: കൊറോണ വൈറസിന്റെ ഉറവിടത്തെ കുറിച്ചുള്ള ചോദ്യം ലോകം ചോദിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ചൈനയ്ക്ക് മാത്രമറിയാവുന്ന സത്യം ചൈന ലോകത്തോട് പറയാതെ മറച്ചുവെയ്ക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് വുഹാനിലെ വൈറോളജി ലാബില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കൊറോണ വൈറസിന് സമാനമായ വൈറസ് സാംപിളുകള്‍ പരിശോധനയ്ക്കെത്തിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സണ്‍ഡേ ടൈംസാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ചൈനയിലെ തെക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് വവ്വാലുകള്‍ താവളമാക്കിയ ചെമ്പ് ഖനിയില്‍ നിന്ന് ശേഖരിച്ച സംപിളുകളാണ് 2013ല്‍ ലാബില്‍ പരിശോധനയ്ക്ക് ലഭിച്ചത്. ഖനിയില്‍ വവ്വാലുകളുടെ വിസര്‍ജ്യം നീക്കം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് കടുത്ത പനിയും ന്യുമോണിയയും ബാധിച്ചതോടെയാണ് ഇവരുടെ സാംപിളാണ് പരിശോധനയ്ക്ക് അയച്ചത്. വവ്വാലുകളില്‍ നിന്ന് പകര്‍ന്ന കൊറോണ വൈറസാണ് ഗുരുതരമായ ന്യൂമോണിയയ്ക്ക് കാരണമെന്ന് കണ്ടെത്തിയിരുന്നു .ഇതിന് പിന്നാലെയാണ് വവ്വാലുകളില്‍ നിന്ന് പകരുന്ന വൈറസ് ജോലിക്കാരുടെ മരണത്തിനിടയാക്കിയതെന്ന് കണ്ടെത്തിയത്. വവ്വാലുകള്‍ താവളമാക്കിയ ഖനിയില്‍ വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലെ ഡോക്ടറായ ഷി സെംങ്ലി പഠനം നടത്തിയിരുന്നു. ഈ പഠനത്തില്‍ സാര്‍സ് പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകളെ കണ്ടെത്തിയതായി ഷി പ്രതിപാദിച്ചിട്ടുണ്ട്.
ഖനിയില്‍ കണ്ടെത്തിയ Ra TG13 എന്ന വൈറസിന് കൊറോണക്ക് കാരണമായ വൈറസുമായി സാമ്യമുണ്ടെന്ന് ഷി പറയുന്നു. 2020 ഫെബ്രുവരിയില്‍ ഷി അവതരിപ്പിച്ച പഠന റിപ്പോര്‍ട്ടിലും ഖനിയില്‍ കണ്ടെത്തിയ വൈറസിനെ കുറിച്ച് പറയുന്നുണ്ട്. നീണ്ട വര്‍ഷത്തെ ഇടവേള കാരണം വൈറസിന് വ്യതിയാനം സംഭവിച്ചിരിക്കാം. ഇതാകാം ഇരുവൈറസുകളും തമ്മിലുള്ള മാറ്റത്തിന് കാരണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തെകുറിച്ച് വുഹാന്‍ വൈറോളജി ലാബ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വുഹാനിലെ ലാബില്‍ നിന്നല്ല ലോകത്തെ മഹാവ്യാധിക്ക് കാരണമായ വൈറസ് പൊട്ടി പുറപ്പെട്ടതെന്നാണ് ചൈനയുടെ അവകാശവാദം. ലോകത്ത്11.4 മില്യണ്‍ ജനങ്ങള്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. അഞ്ചു ലക്ഷത്തിലധികം ആളുകള്‍ മരണപ്പെടുകയും ചെയ്തു. ചൈനയുടെ വ്യത്തികെട്ട മുഖമാണ് ലോകത്ത് വൈറസ് വ്യാപനത്തിന് കാരണമെന്ന് അമേരിക്കയും ആരോപിച്ചിരുന്നു. ഇതിന്് പിന്നാലെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കൊറോണക്ക് സമാനമായ വൈറസ് ചൈനയിലെ ലാബില്‍ എത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.