തിരുവനന്തപുരം : സംസ്ഥാനം സമൂഹവ്യാപന ഭീതിയിൽ. കഴിഞ്ഞ ദിവസം സമ്പര്‍ക്കത്തിലൂടെ കൊറോണ ബാധിച്ചത് 68 പേര്‍ക്കാണ്. രോഗവ്യാപന സാധ്യത കൂടുന്നതിനാൽ തലസ്ഥാനത്ത് ട്രിപ്പിൾ ലോക് ഡൗൺ നീട്ടിയേക്കും. 42 സമ്പർക്കമുൾപ്പടെ 54 പേർക്കാണ് തിരുവനന്തപുരം ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരുടെ ഏറ്റവും ഉയര്‍ന്ന കണക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. സമൂഹവ്യാപന ഭീതിയിലാണ് സംസ്ഥാനം. 68 പേര്‍ക്കാണ് സമ്പർക്കത്തിലൂടെ ഇന്നലെ രോഗം പിടിപെട്ടത്. ഉറവിടമറിയാത്ത പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തലസ്ഥാനത്തെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. 42 സമ്പർക്കമുൾപ്പടെ 54 പേർക്കാണ് ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ആര്യനാട് ഡോക്ടർക്കടക്കം ആറ് പേർക്ക് രോഗം ബാധിച്ചു. ഇതിൽ പി എച്ച് സിയിലെ ഡോക്ടർ , രണ്ട് ആശാവർക്കർമാർ, കെ എസ് ആർ ടി സി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ, ബേക്കറി ഉടമ എന്നിവർ ഉൾപ്പെടുന്നു. പൂന്തുറയിൽ സ്ഥിതി അതി രൂക്ഷമാണ്. ഒരു വയസ്സുള്ള കുഞ്ഞുൾപ്പടെ 9 കുട്ടികൾക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. പൂന്തുറയിലും വള്ളക്കടവിലുമായി 35 പേർക്കാണ് രോഗം. വൈറസ് പടരുന്ന സാഹചര്യത്തിൽ പാറശ്ശാല പഞ്ചായത്തിലെ ടൗൺ വാർഡ് നെടുവൻ വിള എന്നി പ്രദേശങ്ങളെ കൂടി കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി.
പാറശ്ശാല താലൂക്ക് ആശുപത്രിയിലെ 3 ഡോക്ടർമാരടക്കം 18 ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. തലസ്ഥാനത്തെ ട്രിപ്പിൾ ലോക്ഡൗണ്ർ മൂന്നാം ദിവസത്തിലേക്ക് കടന്നു. രോഗവ്യാപന സാധ്യത കൂടുന്നതിനാൽ ട്രിപ്പിൾ ലോക് ഡൗൺ നീട്ടിയേക്കാനാണ് സാധ്യത. പൊതുജനങ്ങൾ അശ്രദ്ധ കാണിച്ചാൽ സൂപ്പർ സ്പ്രെഡ് വരാമെന്നും പിന്നാലെ സമൂഹവ്യാപനമുണ്ടാകുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.