വാഷിംഗ്ടണ്‍: കൊറോണ വാക്‌സിന്‍ നിര്‍മ്മാണത്തിനായി 160 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് അമേരിക്ക. ബയോടെക് കമ്പനിയായ നോവാ വാക്‌സിനാണ് അമേരിക്ക വാക്സിന്‍ വികസിപ്പിക്കാനും നിര്‍മ്മിക്കാനുമായി തുക അനുവദിച്ചത്. കൊറോണ വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള ഓപ്പറേഷന്‍ വാര്‍പ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. ഇത് കൂടാതെ കൊറോണ ചികിത്സക്കായുള്ള മരുന്നിന് 45 കോടി ഡോളറിന്റെ ധനസഹായം റെജിനെറോണ്‍ എന്ന കമ്പനിക്ക് അമേരിക്ക നല്‍കുന്നുണ്ട്.
വാക്‌സിന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ആരോഗ്യ വകുപ്പും പ്രതിരോധ വകുപ്പും നോവാ വാക്‌സിനു മായി ചേർന്ന് കരാറിൽ ഒപ്പുവച്ചിരുന്നു ഈ കരാർ പ്രകാരം 10 കോടി വാക്‌സിനുകള്‍ ഈ വര്‍ഷം അവസാനത്തോടെ നിര്‍മ്മിക്കാമെന്നാണ് കമ്പനി സമ്മതിച്ചത്.
കൊറോണ പ്രതിരോധത്തിനായി എന്‍വി എക്‌സ് കോവ് 2373 എന്ന വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് കമ്പനി. രാജ്യത്തിന്റെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി ഓപ്പറേഷന്‍ വാര്‍പ്പ് പദ്ധതിയുമായി ചേര്‍ന്ന് വാക്‌സിന്‍ നിര്‍മ്മിക്കുന്നതലില്‍ അഭിമാനമുണ്ടെന്ന് നോവാ വാക്‌സിന്‍ കമ്പനി സിഇഒ സ്റ്റാന്‍ലി എര്‍ക്ക് പറഞ്ഞു.
അതേ സമയം ലോകത്ത് കൊറോണ ഏറ്റവും കൂടുതല്‍ വ്യാപിച്ച രാജ്യമാണ് അമേരിക്ക. മുപ്പതു ലക്ഷതിലധികം ആളുകൾക്കാണ് അമേരിക്കയിൽ കൊറോണ സ്ഥിരീകരിച്ചത്.