കൊച്ചി : എറണാകുളം ജില്ലയില്‍ സ്ഥിതി ഗുരുതരമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. കൊറോണ രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. എന്നാൽ നിലവിൽ സാമൂഹിക വ്യാപന സാദ്ധ്യതയില്ലെന്നും മന്ത്രി പറഞ്ഞു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് കൂടി അടച്ചിടും. ഇത് കൂടാതെ ചമ്പക്കര മത്സ്യമാര്‍ക്കറ്റ്, ആലുവ മാര്‍ക്കറ്റ്, വരാപ്പുഴ മാര്‍ക്കറ്റ് എന്നിവയും അടച്ചിടും. ജില്ലയിലോ കൊച്ചി നഗരത്തിലോ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ആലുവ നഗരസഭയിലെ 13 വാര്‍ഡുകളും, ചെല്ലാനം പഞ്ചായത്ത് പൂര്‍ണ്ണമായും കണ്ടെയ്ന്മെന്റ് സോണാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നേരത്തെ സംസ്ഥാനത്ത് രോഗമുക്തി നിരക്ക് കൂടി വരുന്ന ജില്ല എറണാകുളമായിരുന്നു. 100 സാമ്പിളുകള്‍ പരിശോധിച്ചാല്‍ അതില്‍ 5.3 ശതമാനം ആളുകളുടെ ഫലങ്ങള്‍ കൊറോണ പോസിറ്റീവ് ആകുന്ന സാഹചര്യമായിരുന്നു ജില്ലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോല്‍ കൊറോണ സ്ഥിരീകരിക്കുന്നവരുടെ നിരക്കില്‍ കുറവ് വന്നിട്ടുണ്ട്. നിലവില്‍ 100 സാമ്പിളുകള്‍ പരിശോധിച്ചാല്‍ അതില്‍ 0.9 ശതമാനം ആളുകളുടെ ഫലങ്ങള്‍ മാത്രമാണ് കൊറോണ പോസിറ്റീവ് ആകുന്നത്.
ചമ്പരക്കര മാര്‍ക്കറ്റ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി നഗരത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എറണാകുളത്ത് ഉറവിടം അറിയാത്ത ഏഴ് കേസുകള്‍ മാത്രമാണ് ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി. .