ന്യൂഡല്‍ഹി: കൊറോണയുടെ പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്. രാജ്യവ്യാപക പരിശോധനാ വിശകലനം ഉടന്‍ പുറത്തുവിടുമെന്ന് ഐ.സി.എം.ആര് മേധാവി രാജേഷ് ഭൂഷഭൂഷണ് അറിയിച്ചു. കൊറോണ പരിശോധനാ രീതികളിലെ ഏറ്റക്കുറച്ചിലുകള്‍ പരിശോധിച്ചാണ് വിശകലനമെന്ന് ഭൂഷണ് പറഞ്ഞു.
സീറോ- സര്‍വേ എന്ന് പേരിട്ടിരിക്കുന്ന സമഗ്രമായ വിശകലനമാണ് ഐ.സി.എം.ആര് തീരുമാനിച്ചിരിക്കുന്നത്. മെയ് മാസത്തിലാണ് ആദ്യഘട്ട പരിശോധനകളുടേയും സര്‍വേകളുടേയും റിപ്പോര്‍ട്ട് ഐ.സി.എം.ആര് പുറത്തുവിട്ടത്. അതിനുശേഷമുള്ള അവലോകന റിപ്പോര്‍ട്ടും തുടര്‍പ്രവര്‍ത്തനങ്ങളും ഉടന്‍ നടത്തുമെന്നാണ് ഐ.സി.എം.ആര് അറിയിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങളുടെ ആരോഗ്യവകുപ്പുകള്‍ നല്കുന്ന വിവരവും മറ്റ് ഏജന്‍സികള്‍ നല്കുന്ന വിവരവും ചേര്‍ത്താണ് ഐ.സി.എം.ആര് റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നത്. ഇതില്‍ കഴിഞ്ഞതവണ ഏറ്റവുമധികം കൊറോണ ബാധിതരുണ്ടായിരുന്ന 83ല്‍ 25 ജില്ലകളിലെ റിപ്പോര്‍ട്ടുകളുടെ പഠനമാണ് നടത്തിയത്. ഇതില്‍ ഒരു ശതമാനത്തിന് താഴെയുള്ള ജനസംഖ്യാ റിപ്പോര്‍ട്ടാണ് കൊറോണ ബാധിതമായി രേഖപ്പെടുത്തിയത്. ഇനി വരാന്‍ പോകുന്ന റിപ്പോര്‍ട്ടില്‍ ഡല്‍ഹിയിലെ 22000 സാമ്പിളുകളുടെ പരിശോധനയും ഉള്‍പ്പെടും. ജൂണ്‍ 27 മുതല്‍ ജൂലൈ 5 വരെയുള്ള കാലയളവില്‍ ശേഖരിച്ച വിവരങ്ങളാണ് വിശകലനം ചെയ്യ്തിരിക്കുന്നതെന്നും ഐ.സി.എം.ആര് അധികൃതര്‍ അറിയിച്ചു.