കാഠ്മണ്ഡു: നേപ്പാളിലെ ചൈനയ്ക്ക് കമ്യൂണിസ്റ്റ് ഭരണകൂടത്തിന് മേലുള്ള സ്വാധീനം ശക്തമാകുന്നതായി സൂചന. നിലവിലുള്ള ഭരണപ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കാനുള്ള ചൈനയുടെ നയമാണ് ഫലം കാണുന്നത്. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍കൈ എടുത്ത് വിളിച്ച ചര്‍ച്ച ആറാം തവണയും തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നില്‍ ചൈനയുടെ ഇടപെടലാണെന്നാണ് സൂചന. പ്രധാന മന്ത്രി ശര്‍മ ഒലിയുടെ രാജിക്കായി പ്രതിപക്ഷവും മുന്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ധഹാലും ഒരു വശത്ത് വാശിപിടിക്കുന്നതിനിടെയാണ് ചൈന ഇടപെട്ടത്. ചൈനീസ് അംബാസഡര്‍ നേപ്പാളിലെ ഭരണകൂടവുമായി അധികാര പ്രശ്നം ചര്‍ച്ച ചെയ്തതും വലിയ വിവാദമായിരിക്കുകയാണ്. തുടര്‍ന്ന് ഒലിയുടെ രാജി തീരുമാനിക്കാന്‍ നേപ്പാള്‍ കമ്യൂണിസ്ററ് പാര്‍ട്ടി 6 തവണ യോഗം ചേര്‍ന്നിട്ടും തീരുമാനമാകാതെ പിരിഞ്ഞുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യക്കെതിരെ അതിര്‍ത്തിയില്‍ ഭൂപടം മാറ്റിവരച്ചതും ചൈനയെ വഴിവിട്ട് പ്രീണിപ്പിക്കുന്ന തുമായ ഒലിയുടെ നടപടി വലിയ എതിര്‍പ്പാണ് ഉണ്ടാക്കിയത്. ഇന്ത്യയുമായി ശത്രുത ദോഷം ചെയ്യുമെന്ന പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ് ചെവികൊള്ളാന്‍ ഒലി തയ്യാറായില്ല. എന്നാല്‍ ചൈന നാലു ഗ്രാമങ്ങള്‍ കയ്യടക്കിയതിനോടും ഒലി പ്രതികരിച്ചില്ല.
ഇതിനിടെ ഇന്ത്യക്കെതിരെ ജനരോഷം ശക്തമാക്കാന്‍ ഇന്ത്യയിലെ ചില ചാനലുകളെ ആശ്രയിച്ചതും ചൈനയുടെ ബുദ്ധിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഒപ്പം ഇന്ത്യയുടെ ദേശീയ ചാനലുകള്‍ നിരോധിക്കുകയും ചെയ്തതായ വാര്‍ത്തകളും വരുന്നുണ്ട്. ഇതിനിടെ ഭരണത്തിലെ അസ്വസ്ഥതക്കെതിരെ പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയുടെ നിലപാടും ഒലിയെ അസ്വസ്ഥനാക്കിയിരിക്കുകയാണ്.