തൃശൂര്‍: അയ്യന്തോളിലെ ഫ്ലാറ്റില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ അഞ്ച് പ്രതികള്‍ കുറ്റക്കാര്‍. ശിക്ഷ ഈ മാസം 13ന് കോടതി പ്രഖ്യാപിക്കും. തൃശൂര്‍ ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.
ഒറ്റപ്പാലം സ്വദേശി സതീശനെ 2016 മാര്‍ച്ച് മൂന്നിന് അയ്യന്തോളിലെ ഫ്ലാറ്റില്‍ മര്‍ദ്ദനമേറ്റ പരിക്കുകളോടെ മരിച്ച നിലയില്‍ കണ്ടെത്തിയതാണ് കേസിനാസ്പദമായ സംഭവം. യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് പ്രസിഡന്റായിരുന്ന റഷീദ് ആയിരുന്നു കേസിലെ മുഖ്യപ്രതി. ഒന്നാം പ്രതിയുടെ കാമുകിയുമായി സതീശന് അടപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പിന്നിലെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന കെപിസിസി മുന്‍ സെക്രട്ടറി എം.ആര് രാംദാസിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.
ഒറ്റപ്പാലം സ്വദേശി സതീശനെ 2016 മാര്‍ച്ച് മൂന്നിന് അയ്യന്തോളിലെ ഫ്ലാറ്റില്‍ മര്‍ദ്ദനമേറ്റ പരിക്കുകളോടെ മരിച്ച നിലയില്‍ കണ്ടെത്തിയതാണ് കേസിനാസ്പദമായ സംഭവം. കെപിസിസി സെക്രട്ടറി എം.ആര് രാമദാസ്, യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് റഷീദ്, റഷീദിന്റെ കാമുകി ശാശ്വതി എന്നിവരുള്‍പ്പെടെ എട്ട് പേരായിരുന്നു കേസിലെ പ്രതികള്‍. ഒന്നാം പ്രതി കൃഷ്ണപ്രസാദ്, രണ്ടാം പ്രതി റഷീദ്, മൂന്നാം പ്രതി ശാശ്വതി, നാലാം പ്രതി റനീഷ്, എട്ടാം പ്രതി സുജീഷ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഒന്നും മുതല്‍ മൂന്ന് വരെ പ്രതികള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതായി കോടതി കണ്ടെത്തി.
കൊലപാതകം നടത്തിയവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിയതാണ് നാലും എട്ടും പ്രതികള്‍ ചെയ്ത കുറ്റം. രണ്ടാം പ്രതി റഷീദും മൂന്നാം പ്രതി ശാശ്വതിയും തമ്മിലുള്ള വഴിവിട്ട ബന്ധവും റഷീദിന്റെ ദുരൂഹമായ സാമ്പത്തിക ഇടപാടുകളും സതീശന് ചിലരോട് പറഞ്ഞതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് പിന്നിലെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു. 2016 ഫെബ്രുവരി 29 ന് അയ്യന്തോളിലെ ഫ്ലാറ്റില്‍ എത്തിയ സതീശനെ ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. മൂന്നാം പ്രതി ശാശ്വതിയുടെ അഞ്ച് വയസ്സുള്ള മകള്‍ മര്‍ദ്ദനത്തിന് സാക്ഷിയായായിരുന്നു. ഈ കുട്ടിയുടെ മൊഴി കേസില്‍ നിര്‍ണായകമായി.
കൊലപാതകത്തിന് ശേഷം രണ്ടാം പ്രതി റഷീദ് കോണ്‍ഗ്രസ് നേതാവ് രാംദാസിന്റെ വീട്ടിലെത്തിയെന്നും രാംദാസ് അന്ന് തന്നെ കൊലപാതകം നടന്ന ഫ്ലാറ്റില്‍ പോയതായും കുറ്റപത്രത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ മതിയായ തെളിവുകളുടെ അഭാവത്തില്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. നിലവിലെ തൃശ്ശൂര്‍ എസിപിവി കെ.രാജുവായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്. അദ്ദേഹം തൃശൂര്‍ വെസ്റ്റ് സി ഐ ആയിരിക്കെ ആയിരുന്നു കൊലപാതകം നടന്നത്.