വാഷിംഗ്ടണ്‍: തന്റെ ദീര്‍ഘകാല സുഹൃത്തും രഹസ്യസൂക്ഷിപ്പുകാരനുമായിരുന്നയാളുടെ ശിക്ഷ ഇളവുചെയ്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ അടുത്ത അനുയായിയായ റേജര്‍ സ്റ്റോണിന്റെ ശിക്ഷയാണ് ഇളവുചെയ്യാന്‍ തീരുമാനിച്ചത്. 40 മാസമായി ശിക്ഷിക്കപ്പെട്ട് ജയിലിലാണ് സ്റ്റോണ്‍.
2016ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റഷ്യന്‍ ഇടപെടല്‍ ആരോപിച്ചതിനും പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പിനെ അട്ടിമറിയ്ക്കാന്‍ ശ്രമിച്ചെന്നുമാണ് കേസ്സ്. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ റോബര്‍ട്ട് മുള്ളറുടെ അന്വേഷണമാണ് സ്റ്റോണിനെയടക്കം 7 പേരെ കുറ്റക്കാരായി കണ്ടെത്തിയത്. സ്റ്റോണ്‍ ഇനി സ്വതന്ത്രനാണെന്ന് വൈറ്റ്ഹൗസും വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ അന്വേഷണം തുടരുമെന്നാണ് മാദ്ധ്യമങ്ങള്‍ പറയുന്നത്.
67 വയസ്സുകാരനായ സ്റ്റോണിന് ജയിലില്‍ ശാരീരികമായി പ്രയാസങ്ങള്‍ നേരിട്ടിരുന്നു. ദീര്‍ഘനാള്‍ മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായിരുന്നു സ്റ്റോണ്‍. ഏഴു കേസ്സുകളാണ് സ്റ്റോണി നെതിരെ ട്രംപ് ആരോപിച്ചിരുന്നത്. റഷ്യയുമായി ട്രംപ് തെരഞ്ഞെടുപ്പ് ജയത്തിനായി ചരടുവലിച്ചെന്ന ആരോപണത്തോടൊപ്പം ചിലരെ ഭീഷണിപ്പെടുത്തി കള്ളസാക്ഷി പറയിച്ചുവെന്നും അന്വേഷണവുമായി സഹകരിച്ചില്ലെന്നും സ്റ്റോണിനെതിരെ ആരോപണമുന്നയിച്ചിരുന്നു. ആദ്യമായാണ് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെ വിടാന്‍ ഒരു അമേരിക്കന്‍ പ്രസിഡന്റ് തന്റെ പ്രത്യേക അധികാരം ഉപയോഗിക്കുന്നത്.