തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ഫ്ലാറ്റിൽ യുവമോര്‍ച്ചയുടെ പ്രതിഷേധം.ശിവശങ്കറിന്റെ സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ലാറ്റിലേക്കാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.
പ്രതിഷേധത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ഫ്ലാറ്റിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. പ്രതിഷേധം അറിഞ്ഞ് എത്തിയ പൊലീസ് സംഘം പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തുമായി ശിവശങ്കര്‍ ഈ ഫ്ലാറ്റിൽ വച്ച് ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് വിവരം.ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച കസ്റ്റംസ് ഇവിടെ പരിശോധനയ്ക്ക് എത്തിയിരുന്നു.ഫ്ലാറ്റിന്റെ സന്ദർശക രജിസ്റ്ററും കസ്റ്റംസ് പിടിച്ചെടുത്തു. എല്ലാ ദിവസവും രാത്രി ഒരുമണിക്കാണ് ശിവശങ്കർ ഫ്ലാറ്റിലെത്തിയിരുന്നതെന്നും അവസാനമായി ആറാം തീയ്യതിയാണ് എത്തയതെന്നും സെക്യൂരിറ്റി ജീവനക്കാരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.