യു.എ.ഇ ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയുടെ അനുമതി ലഭിച്ചവർക്കാണ് ജൂലായ് 12 മുതൽ 26 വരെ മടങ്ങി വരാൻ സാധിക്കുക. ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് നേരത്തെ യാത്രക്കാര്‍ ഇല്ലാതെ പറന്ന വന്ദേഭാരത് മിഷന് വിമാനങ്ങളിലാണ് ആദ്യഘത്തിൽ യാത്രക്കാരെ കൊണ്ടുവരിക. യു.എ.ഇയിലെ മറ്റ് വിമാനക്കമ്പനികളും ഇന്ത്യയിലേക്ക് പോയി മടങ്ങി വരുമ്പോള്‍ യാത്രക്കാരെ കൊണ്ടുവരും.ഞാറാഴ്ച ഡൽഹിയിൽ നിന്ന് 2 സർവീസുകളും കണ്ണൂർ,കോഴിക്കോട്,തിരുവന്തപുരം എന്നീ വിമാനത്താവളങ്ങളിൽ നിന്ന് ഓരോ സർവീസുകളുമാണ് ഉണ്ടാവുക.യാത്രക്കാർ മടക്കയാത്രയ്ക്കു 96 മണിക്കൂർ മുൻപ് പിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണം.തിരിച്ചുവരുമ്പോൾ യാത്രാ, ആരോഗ്യവിവരങ്ങൾ പൂരിപ്പിച്ചു നൽകണം. സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റീനിൽ കഴിയാമെന്ന സമ്മതപത്രവും നൽകണം. ദുബായിലേക്കു വരുന്നവർ ദുബായ് സ്മാർട്ട് ആപ്പും ഇതര എമിറേറ്റിലേക്ക് എത്തുന്നവർ അൽഹൊസൻ ആപ്പും ഡൗൺലോഡ് ചെയ്ത് ആക്ടീവാക്കണം