തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സ്വർണ്ണക്കടത്ത് കേസിൽ ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് കസ്റ്റംസ്. ഇയാൾക്ക് പ്രതികളുമായി വലിയ സൗഹൃദമാണ് ഉണ്ടായിരുന്നതെന്ന് കസ്റ്റംസ് പറയുന്നു. സ്വർണ്ണക്കടത്തിലെ മുഖ്യ സൂത്രധാരർ സന്ദീപ് നായരും റമീസുമാണെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. അതേ സമയം കസ്റ്റംസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന സരിത്ത് ഉൾപ്പെടെയുള്ള പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിൽ ശിവശങ്കറിന് പങ്കില്ലെന്ന് പൂർണ്ണമായും പറയാനാകില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. സ്വപ്നക്കും കുടുംബത്തിനും ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് നിൽകിയതിൽ വ്യക്തത വരാനുണ്ട്. കസ്റ്റംസ് ആക്ട് 108 പ്രകാരമാണ് ശിവശങ്കറിന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത് .എന്നാൽ സ്വർണ്ണക്കടത്തിലെ പ്രധാന സൂത്രധാരകർ മലപ്പുറം സ്വദേശി റമീസും തിരുവനന്തപുരം സ്വദേശി സന്ദീപ് നായരുമാണെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ.