ലഖ്നൗ: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിന്റെ സുപ്രധാനഘട്ടം ഉടന്‍ ആരംഭിക്കും. ക്ഷേത്ര നിർമ്മാണം വിലയിരുത്താൻ പ്രധാനമന്ത്രി നേരിട്ടെത്തുമെന്നും ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ് അംഗങ്ങള്‍ അറിയിച്ചു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് രൂപീകരിക്കപ്പെട്ട ശ്രീ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിനാണ് നിര്‍മ്മാണത്തിന്റെ പൂര്‍ണ്ണ ചുമതല.
നിലവില്‍ ക്ഷേത്രം നിര്‍മ്മിക്കേണ്ട പ്രദേശത്തെ ഭൂമി നിരപ്പാക്കലും ക്ഷേത്രത്തിന്റെ തൂണുകള്‍ വൃത്തിയാക്കുന്ന ജോലികളുമായി പൂര്ത്തികരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ കൊറോണ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ സമയത്തും ചൈനയുടെ അതിര്‍ത്തിയിലെ കടന്നുകയറ്റവിഷയത്തിന്റെ ദിവസങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. വൃത്തിയാക്കല്‍ ജോലികള്‍ പുന:രാരംഭിച്ചിരിക്കുകയാണ്.
ട്രസ്റ്റ് പ്രധാനമന്ത്രിയുടെ സമയം ചോദിച്ചുകൊണ്ട് കത്തയച്ചതായി ട്രസ്റ്റ് ചെയര്മാന് നൃപേന്ദ്ര മിശ്ര അറിയിച്ചു. പ്രധാനമന്ത്രിക്കൊപ്പം ചടങ്ങില്‍ ആര്.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്ന ചടങ്ങിലെത്താന്‍ സമ്മതം അറിയിച്ചതായി മിശ്ര പറഞ്ഞു.
നിലവില്‍ ആഗസ്റ്റ് മാസത്തിലാണ് ക്ഷേത്രനിര്‍മ്മാണം ആരംഭിക്കാന്‍ സമയം കണ്ടിരിക്കുന്നത്. കേന്ദ്രമന്ത്രിമാരേയും രാജ്യത്തെ പ്രമുഖവ്യക്തികളേയും പ്രതീക്ഷിക്കുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനൊപ്പം ട്രസ്റ്റ് അംഗങ്ങളും നിലവിലെ പ്രവര്‍ത്തനത്തിലെ പുരോഗതി വിലയിരുത്തിയതായും ട്രസ്റ്റ് ചെയര്‍മാന്‍പറഞ്ഞു.
ക്ഷേത്രത്തിന്റെ കവാടം എന്നറിയപ്പെടുന്ന സിംഹദ്വാരത്തിന്റെ നിർമ്മാണത്തിനായുള്ള കല്ലിടലാണ് നിലവിൽ നടന്നത്. യഥാര്‍ത്ഥത്തില്‍ ക്ഷേത്രനിര്മ്മാണത്തന്റെ ആരംഭമായി കണക്കാക്കുന്നത് ഗര്‍ഭ ഗൃഹത്തിന്റെ നിര്‍മ്മാണമാണ്. അതിന്റെ കല്ലിടല്‍ ചടങ്ങാണ് ഇനി നടക്കുകയെന്നും ഒപ്പം ഭൂമിപൂജയും നടത്തുമെന്നും മിശ്ര അറിയിച്ചു.