വാഷിംഗ്ടണ്‍: ഉയിഗുര്‍ സമൂഹത്തിന് മേല്‍ ചൈനയുടെ കാടത്തമാണ് നടക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍. പത്തുലക്ഷത്തിലധികം ഉയിഗുര്‍ ജനങ്ങളെ അടച്ചിട്ടിരിക്കുകയാണെന്ന് അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉയിഗുര്‍ മനുഷ്യാവകാശ സംഘടനന വ്യക്തമാക്കുന്നു. തുര്ദി ഹോജയാണ് തെളിവുകള്‍ നിരത്തുന്നത്.
‘ചൈനീസ് ഭരണകൂടം ഉയിഗുറുകളേയും ടിബറ്റന്‍ ജനങ്ങളേയും ഏറ്റവും താഴേയ്ക്കി ടയിലുള്ള സമൂഹമായി മുദ്രകുത്തിയിരിക്കുകയാണ്. ചൈനീസ് പീപ്പിള്‍സ് പാര്‍ട്ടി മുസ്ലീമുകളെ മാനസികരോഗികളാക്കി പരസ്യമായി പ്രഖ്യാപിച്ചിട്ടും ആരും പ്രതികരിക്കുന്നില്ല’ ‘ ഹോജ പറഞ്ഞു.
നിലവില്‍ സിന്‍ജിയാംഗ് മേഖലയില്‍ ചൈന പത്തു ലക്ഷം ഉയിഗുര്‍ സമൂഹത്തേയും 15 ലക്ഷം തുര്‍ക്കി പൗരന്മാരായ മുസ്ലീങ്ങളേയും തടങ്കല്‍ പാളയത്തിലാക്കി പീഡിപ്പിക്കുകയാണ്. ഉയിഗുറുകളെ ചികിത്സിച്ച് ശരിയാക്കുമെന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നതെന്നും തെളിവുകള്‍ നിരത്തി ഹോജ മാദ്ധ്യമങ്ങളെ അറിയിച്ചു.
നിലവില്‍ കൊറോണയുടെ പേരില്‍ തടങ്കല്‍ പാളയത്തിലെ അടിമത്തൊഴി ലാളികളെക്കൊണ്ടാണ് പി.പി.ഇ കിറ്റുകളും മറ്റ് സുരക്ഷാ സാധനങ്ങളും ഉണ്ടാക്കുന്നതെന്നും ഹോജ ചൂണ്ടിക്കാട്ടി. എല്ലാ കുട്ടികളേയും മാതാപിതാക്കളില്‍ നിന്നും അകറ്റി ഭരണകൂടത്തിന്റെ അനാഥാലയങ്ങളില്‍ വളര്‍ത്തുകയാണ്. അവരെ മുഴുവന്‍ ചൈനയുടെ സംസ്കാരവും ഭാഷയും നിര്‍ബന്ധിച്ചാണ് പഠിപ്പിക്കുന്നതെന്നും ഹോജ പറഞ്ഞു.
ഉയിഗുര്‍ പ്രദേശത്തെ പുരുഷന്മാരെയെല്ലാം തടങ്കല്‍ പാളയത്തിലാക്കിയ ശേഷം സ്ത്രീകളെ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചൈനീസ് പട്ടാളം ഉപയോഗിക്കുന്നതായും ഹോജ ചൂണ്ടിക്കാട്ടി. ഉയിഗുറുകള്‍ക്കും ടിബറ്റന്‍ സമൂഹത്തിനും സംഭവിച്ചിരിക്കുന്നതിന്റെ അതേ അനുഭവമാണ് ഹോങ്കോംഗിലെ സമൂഹം അനുഭവിക്കാന്‍ പോകുന്നതെന്നും ഹോജ മുന്നറിയിപ്പ് നല്കി.