ബീജിംഗ്: മതന്യൂനപക്ഷങ്ങള്‍ക്കെതിരായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭീകരത എല്ലാ അതിരുകളും ലംഘിക്കുന്നതായി റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ചൈനയില്‍ ഉയിഗുര്‍ മുസ്ലീമുകള്‍ക്കെതിരെ നടക്കുന്ന ഭരണകൂട ഭീകരതയുടെ കൂടുതല്‍ തെളിവുകള്‍ ഇന്നലെയാണ് പുറത്തുവരുന്നത്. ഇന്ന് ക്രൈസ്തവര്‍ക്കുനേരെയുള്ള കാടത്തമാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ പുറത്തിവിട്ടിരിക്കുന്നത്.
എല്ലാ ക്രൈസ്തവരും വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കുരിശും ക്രൂശിത രൂപങ്ങളും യേശുദേവന്റെ ചിത്രവും ഭരണകൂടം നീക്കം ചെയ്യിക്കുന്നതായാണ് വിവരം. പകരം എല്ലാ വീട്ടിലും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ ചിത്രം നിര്‍ബന്ധമായി വയ്ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ക്രൈസ്തവര്‍ കൂടുതലായി താമസിക്കുന്ന ആന്‍ഹൂയി, ജിയാന്സൂ, ഹീബി, ഷീജിയാംഗ് മേഖലയിലെ പൊതു സ്ഥലങ്ങളിലെ യേശുക്രിസ്തുവിന്റെ പ്രതിമകളും കുരിശുകളും തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഗിയീനാന് പ്രവിശ്യയിലെ ക്രൈസ്തവ ദേവാലയമായ ഷിവാനിലെ ക്രൂശിതരൂപവും കുരിശും വിശ്വാസികളുടെ മുന്നില്‍ വച്ചാണ് തകര്ത്തെ റിഞ്ഞത്. ഒരു മതപരമായ ചിഹ്നങ്ങളും അനുവദിക്കില്ലെന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്.
പ്രസിഡന്റ് ഷീ ജിംഗ് പിംഗിന് സമ്പൂര്‍ണ്ണ സൈനിക അധികാരം കിട്ടിയ ശേഷം രാജ്യത്ത് കമ്യൂണിസ്റ്റ് ചട്ടങ്ങള്‍ വ്യാപകമായി അടിച്ചേല്‍പ്പിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹര ണമാണ് ക്രൈസ്തവര്‍ക്കെതിരെ നടന്നിരിക്കുന്നത്. എല്ലാ മതപരമായ പൗരാണിക ഗ്രന്ഥങ്ങളുടെ ചൈനീസ് ഭാഷയിലുള്ള വിവര്‍ത്തനങ്ങള്‍ പുന: പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. സോഷ്യലിസത്തിന് വിരുദ്ധമായതൊന്നും ചൈനയില്‍ വായിക്കാനോ പഠിക്കാനോ പ്രചരിപ്പിക്കാനോ സാധ്യല്ലെന്ന നിലപാടാണ് ഷീ ജിംഗ് പിംഗ് എടുത്തി രിക്കുന്നത്.