തൃശ്ശൂര്‍: തൃശ്ശൂരില്‍ കഴിഞ്ഞ ദിവസം മരിച്ച ഇരിങ്ങാലക്കുട സ്വദേശിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. മറ്റു രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി തറയില്‍ ചന്ദ്രന് ആണ് മരിച്ചത്.ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലായിരുന്ന ചന്ദ്രന് ഞായറാഴ്ചയാണ് മരിച്ചത്. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയാണ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.
കോഴിക്കോട് പെരുവയല്‍ സ്വദേശി രാജേഷും കൊറോണയെ തുടർന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. പെരുവയല്‍ സ്വദേശി രാജേഷ് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് രാജേഷിന് രോഗബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
പാലക്കാട് വാണിയംകുളം സ്വദേശി സിന്ധു (34) കൊറോണ ബാധിച്ച് മരിച്ചിരുന്നു. ക്യാൻസര്‍ രോഗിയായ സിന്ധു പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. ഇന്നലെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. രോഗം പകര്‍ന്നത് എവിടെനിന്നെന്ന് വ്യക്തമല്ല. കുടുംബത്തിലെ മറ്റാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.
മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു (82), പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി കോരന് (80), സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്സി (80), തൊടുപുഴയിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ അജിതന് (55) എന്നിവരുടെ മരണവും ഇന്ന് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 81 ആയി.