ബംഗളൂരു : ചാന്ദ്രയാൻ ദൗത്യം ഭാഗിക വിജയം നേടി പത്തുമാസത്തിനു ശേഷം പ്രതീക്ഷയുണർത്തുന്ന വാർത്തകൾ. നാസ നല്‍കിയിരിക്കുന്ന പുതിയ ചിത്രമാണ് ചാന്ദ്രായാന്‍ തകര്‍ന്നിട്ടില്ലെന്ന വിശ്വാസത്തിന് ബലം നല്‍കുന്നത്. പര്യവേഷണ വാഹനത്തിന്റേതാണെന്ന് കരുതുന്ന ചിത്രമാണ് വീണ്ടും നാസ പുറത്തുവിട്ടിരിക്കുന്നത്.
രണ്ടു മാസത്തിലേറെയായി നടത്തിയ കൃത്യമായ വിശകലനത്തിന് ശേഷമാണ് ഐ.എസ്.ആര്.ഒ ചിത്രങ്ങളെ സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഷണ്മുഖ സുബ്രഹ്മണ്യം എന്ന ഐടി വിദഗ്ദ്ധൻ കണ്ടെത്തിയ ചിത്രവും പുതിയ ചിത്രവും തമ്മിലുള്ള വിശകലനവും ഇസ്റോ നടത്തി. സുബ്രമണ്യം വിശകലനം ചെയ്ത ചാന്ദ്രയാനിന്റേത് എന്ന് കരുതുന്ന കഴിഞ്ഞ വര്‍ഷത്തെ ചിത്രവും ഈ മെയ് മാസം വന്ന നാസയുടെ ഉപഗ്രഹ ചിത്രവും ഒരു പ്രദേശത്തിന്റെതാണെന്നും പര്യവേഷണ വാഹനം ഏതാനും മീറ്ററോളം സ്ഥാനം മാറിയിരിക്കുന്നു എന്ന വസ്തുതയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഷണുമുഖ സുന്ദരത്തിന്റെ ചിത്രത്തിന്റെ സാദ്ധ്യത ചൂണ്ടിക്കാട്ടി ഇ മെയിൽ ലഭിച്ചതായും ശിവൻ പറഞ്ഞു. ചാന്ദ്രയാനുമായി ബന്ധം സ്ഥാപിക്കാനാകുമോ എന്നതിൽ പ്രവർത്തനം തുടരുകയാണെന്നും ശിവൻ പറഞ്ഞു