കൊച്ചി: രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ഇനി ചുരുങ്ങിയ പൈസക്ക് ചായയും കാപ്പിയും ലഘുകടിയും ലഭ്യമാകും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടർന്നാണ് തീരുമാനം പൊതു പ്രവർത്തകനായ തൃശൂർ സ്വദേശി അഡ്വ ഷാജി കോടങ്കണ്ടത്താണ് അമിത വിലക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. തുടർന്നു പ്രധാനമന്ത്രിയുടെ ഓഫീസ് എയർപോർട്ട് അതോറിറ്റിക്ക് നിർദ്ദേശം നൽകുകയായിരുന്നു
സാധാരണ കാപ്പിക്കും ചായക്കും 100 രൂപയും പഴം പൊരി ഉൾപ്പെടെയുള്ള ലഘുകടികൾക്ക് 200 ഉം എന്ന രീതിയിലായിരുന്നു വില .പുതിയ തീരുമാനം വന്നതോടെ ചായയും ലഘുകടികളും 15 രൂപക്കും കാപ്പി 20 രൂപക്കും ഇനിമുതൽ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ലഭ്യമാകും.
കൊച്ചി ഇന്റർനാഷണൽ വിമാനത്താവളത്തിലെ അമിത ചാർജ് ആണ് ഷാജി പരാതിയിൽ പറഞ്ഞതെങ്കിലും രാജ്യത്തെ എല്ലാ വിമാനത്താവളത്തിലും വിലക്കുറവ് പ്രവർത്തികമാക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഷാജിക്ക് ലഭിച്ച മറുപടി കത്തിൽ പറയുന്നു .സാധാരണക്കാരായ യാത്രക്കാർക്ക് ഏറെ ആശ്വാസമായ തീരുമാനമാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടർന്ന് ഉണ്ടായിരിക്കുന്നത്.