കുവൈറ്റ് സിറ്റി – 1990 ഓഗസ്റ്റ് 2 ശനിയാഴ്ച പുലര്ച്ചമണിയോടെ 700 പട്ടാള ടാങ്കുകളാണ് രാജ്യാതിര്ത്ഥി കടന്ന് കുവൈറ്റിലേക്ക് ഇരച്ചുകയറിയത്. രാജ്യത്തിന്റെ സാന്പത്തിക സ്രോതസ്സായ 639 എണ്ണക്കിണറുകളാണ് ഇറാഖ് സൈന്യം തീയിട്ട് നശിപ്പിച്ചത്. 2231 പേരെ ഇറാഖ് സൈന്യം കൊന്നതായാണ് കണക്ക്. നാല് ലക്ഷം കുവൈറ്റി പൗരന്മാരാണ് അധിനിവേശകാലയളവില് കുവൈറ്റില്‍ നിന്നും പലായനം ചെയ്തത്. നിരവധിപേര്‍ തടവുകാരായി. പിടിച്ചു നില്‍ക്കാനാകാതെ കുവൈറ്റ് ഭരണനേതൃത്വം സൗദി അറേബ്യയില്‍ അഭയം തേടുകയും താല്‍ക്കാലിക സര്‍ക്കാരിന് രൂപം നല്‍കുകയും ചെയ്തു. കുവൈറ്റിന് ഇറാഖിന്റെ 19-ാമത് പ്രവിശ്യയാക്കണമെന്ന സദ്ദാംഹുസൈന്റെ ആഗ്രഹത്തിന് മേല്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള 32 രാജ്യങ്ങള്‍ ചേര്‍ന്ന സഖ്യസേനയായിരുന്നു കുവൈറ്റിനെ മോചിപ്പിക്കാന്‍ രംഗത്തെത്തിയത്. ഓപ്പറേഷന് ഡെസര്‍ട്ട് സ്റ്റോം എന്നായിരുന്നു ഈ ദൗത്യത്തിന്റെ പേര്.
അന്നത്തെ അമീർ ഷെയ്ഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അൽ സബയും കിരീടാവകാശി ഷെയ്ഖ് സാദ് അൽ അബ്ദുള്ള അൽ സബയും തന്ത്രപൂര്‍വ്വം നടത്തിയ നീക്കത്താല്‍ ഐക്യരാഷ്ട്രസഭയുടെയും സഖ്യസേനയുടെയും ഇടപെടലിലൂടെ സദ്ദാമിന്റെ സേനയെ കുവൈറ്റില്‍ നിന്നും തുരത്തി. ഫെബ്രുവരി 26ന് കുവൈറ്റ് മോചിപ്പിക്കപ്പെട്ടു. അധിനിവേശത്തെ തുടര്‍ന്നുണ്ടായ സാന്പത്തിക നഷ്ടം ഐക്യരാഷ്ട്രസഭവഴി കുവൈറ്റിന് ലഭിക്കുന്നുണ്ടെങ്കിലും യുദ്ധത്തടവുകാരില്‍ പലര്‍ക്കും എന്തു സംഭവിച്ചുവെന്നതിന് ഇന്നും വ്യക്തതയില്ല. എത്രപതിറ്റാണ്ട് പിന്നിട്ടാലും കുവൈറ്റ് ജനതക്ക് മറക്കാന്‍ കഴിയില്ല 1990 ഓഗസ്റ്റ് 2 എന്ന കറുത്ത തീയതി.