റിയാദ് : സൗദി അറേബ്യയിൽ കൊറോണ വ്യാപനം ഗണ്യമായി കുറഞ്ഞതായി ആരോഗ്യമന്ത്രാലയം പുറത്തു വിട്ട പുതിയ കണക്കുകൾ ചൂണ്ടി കാണിക്കുന്നു. രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത് 1357
കേസുകൾ മാത്രമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്ന കേസുകളിൽ വച്ച് ഏറ്റവും കുറഞ്ഞ ഏകദിന കണക്കാണിത്.
278835 കേസുകൾ ആണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത് അതിൽ 240081 പേർ പൂർണ്ണമായും സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2533 പേർ രോഗമുക്തി നേടിയതായും 30 പേർ മരണമടഞ്ഞതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 2917 പേരാണ് രാജ്യത്ത് ഇരുവരെ കൊറോണ ബാധിച്ചു മരണമടഞ്ഞത്.
നിലവിൽ ചികിത്സയിൽ ഉള്ള 35837 രോഗികളിൽ 2011 പേരുടെ നില ഗുരുതരാവസ്ഥയിലാണെന്നും മന്ത്രാലയം അറിയിച്ചു. പുതിയ കേസുകളിൽ മക്കയിൽ 153, റിയാദിൽ 94, ജിദ്ദയിൽ 72 എന്നിങ്ങനെ ആണ് കൂടുതൽ ആയി സ്ഥിരീകരിച്ചുള്ളത്.