പത്തനംതിട്ട; ചിറ്റാർ കുടപ്പനയിലെ മത്തായിയുടെ മരണം രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.സംഭവത്തിൽ വനംവകപ്പിന് വീഴ്ച്ചപറ്റിയെന്ന പോലിസ് റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.അതേ സമയം മത്തായിയെ വനത്തിൽ എത്തിക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
മത്തായിയുടെ മരണത്തിൽ വനം വകുപ്പിന് വീഴ്ച്ച പറ്റിയെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.ജൂലൈ 28ന് മരിച്ച മത്തായിക്ക് എതിരെ കേസ്സ് എടുക്കുന്നത് 29നാണ് മാത്രമല്ല വനം വകുപ്പ് ഓഫീസിലെ ജിഡി ബുക്കിൽ പോലും കൃത്രിമം കാട്ടാൻ ശ്രമങ്ങൾ നടന്നു. ഇത് ഉൾപ്പെടെ 12 വീഴ്ച്ചകൾ വനം വകുപ്പിന് ‘ സംഭവിച്ചു എന്ന് ചൂണ്ടി കാട്ടിയാണ് ജില്ലാ പോലിസ് മേധാവിക്ക് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്.
വീഴ്ച്ച വരുത്തിയ വനപാലകർക്ക് എതിരെ കൂടുതൽ നടപടി ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് രണ്ട് വനം വകുപ്പ് ഉദ്യാഗസ്ഥരെ സസ്പെൻഡ് ചെയ്തത്.ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ പ്രദീപ് കുമാർ ഡെപ്യൂട്ടി സെഷൻ ഓഫീസർ രാജേഷ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മത്തായിയെ വനപാലകർ വനത്തിൽ എത്തിച്ചതിന്റെയും ചോദ്യം ചെയ്യുന്നതിന്റെയും ചിത്രങ്ങളും പുറത്ത് വന്നു.