കോറോണയുടെ പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കുന്നത്തിനായി വിമാനം ചാർട്ടർ ചെയ്തതുമായി ബന്ധപ്പെട്ട് ഷാർജ കെ.എം.സി.സിക്കെതിരെ ആരോപണം ഉയർന്നിരുന്നു.എന്നാൽ ദുബൈ കെഎംസിസിയിലെയും യു.എ.ഇ നാഷണല്‍ കമ്മിറ്റിയിലെയും ഉന്നത സ്ഥാനത്തിരിക്കുന്നവർ പുകമറ സൃഷ്ഠിക്കാനാണ് ശ്രമിക്കുന്നതെന്ന് ഷാർജ കെ.എം.സി.സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി അബ്ദുൾ ഖാദർ ചെക്കനാട്ട് ആരോപിച്ചു.ദുബായ് കെ.എം.സി.സി വിമാനം ചാർട്ടർ ചെയ്തതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ മറക്കാനാനുള്ള ശ്രമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.725 ദിർഹം നിരക്കിലുള്ള കെഎംസിസി ചാർട്ടേർഡ് വിമാന ടിക്കറ്റ് 825 ദിർഹത്തിനാണ് ദുബായിൽ വിറ്റത്. തന്നെ ജനങ്ങൾക്ക് വിശ്വാസമാണെന്നും നേതൃത്വത്തിലിരിക്കുന്നവരുടെ തെറ്റുകൾ മറക്കാനായി അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അബ്ദുൾ ഖാദർ വ്യക്തമാക്കി.തനിക്കെതിരെ അഴിമതി ആരോപണമുന്നയിച്ച് തേജോവധം ചെയ്യാൻ ശ്രമിക്കുന്ന ദുബായ് സംസ്ഥാന പ്രസിഡൻ്റ് ഇബ്രാഹിം എളേറ്റിലിനെതിരെ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിക്കും കേന്ദ്ര നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ടെന്നും എന്നാൽ ഇതിൽ നടപടിയുണ്ടാകുമെന്ന് വിശ്വസിക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു.