ന്യൂഡല്‍ഹി: രാമക്ഷേത്രം എന്ന ഒറ്റ ലക്ഷ്യത്തില്‍ മാത്രം അയോദ്ധ്യയിലെത്തിയ നിരവധി കര്‍സേവകരിലൊരാള്‍, അതായിരുന്നു 1990കളില്‍ സുധീര്‍ നാഗും. ഇന്നത്തെ ക്ഷേത്ര ശിലാസ്ഥാപനത്തിന് രാമക്ഷേത്രം ട്രസ്റ്റിന്റെ പ്രത്യേക ക്ഷണിതാക്കളിലൊരാളായിരുന്നു ഇദ്ദേഹം. എന്നാല്‍ ക്ഷേത്രം പൂര്‍ത്തിയായ ശേഷമേ ഇനി അയോദ്ധ്യയിലേക്ക് പോകു എന്ന പ്രതിജ്ഞ എടുത്തതിനാല്‍, ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാന്‍ സുധീറിനാകില്ല. 1990ല്‍ അയോദ്ധ്യയില്‍ പൊലീസ് നടത്തിയ നരനായാട്ടില്‍ ഇദ്ദേഹത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. പൊലീസ് നടത്തിയ വെടിവയ്പ്പില്‍ ഇദ്ദേഹത്തിന്റെ മുഖത്താണ് വെടിയേറ്റത്. വെടിവയ്പ്പില്‍ വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായും ഇടത് കണ്ണിന്റെ കാഴ്ച ഭാഗികമായും നഷ്ടപ്പെട്ടു. എങ്കിലും കാത്തിരുന്ന രാമക്ഷേത്രം സഫലമാകാന്‍ പോകുന്നതിന്റെ ആഹ്ലാദത്തിലാണ് ഇദ്ദേഹം.
പ്രധാനമന്ത്രി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തുന്ന വേളയിലാണ് സുധീര്‍ നാഗും തന്റെ സന്തോഷം പങ്ക് വയ്ക്കുന്നത്. അയോദ്ധ്യയിലെ അന്നത്തെ സംഘര്‍ഷത്തിന് ശേഷം സുധീര്‍ നാഗ് അവിടേക്ക് പോയിട്ടില്ല. അവിടെ ക്ഷേത്രം ഉയര്‍ന്നതിന് ശേഷം മാത്രമേ അയോദ്ധ്യ സന്ദര്‍ശിക്കു എന്ന പ്രതിജ്ഞയിലാണ് ഈ കര്സേവകന്. 30 വര്‍ഷമായുള്ള തന്റെ കാത്തിരിപ്പ് അവസാനിക്കുകയാണെന്ന സന്തോഷമാണ് ഇദ്ദേഹം പങ്ക് വയ്ക്കുന്നത്.
‘ രാമജന്മഭൂമിയിലെ ക്ഷേത്രം എന്ന് പൂര്‍ണമാകും എന്ന കാത്തിരിപ്പാണ് ഇനിയുള്ളത്. ചടങ്ങിലേക്ക് ക്ഷണം ലഭിച്ചുവെങ്കിലും ക്ഷേത്രം പൂര്‍ത്തിയായതിന് ശേഷമേ അവിടം സന്ദര്‍ശിക്കു എന്ന് പ്രതിജ്ഞ എടുത്തതിനാലാണ് ചടങ്ങില്‍ സംബന്ധിക്കാന്‍ പോകാതിരുന്നതെന്നും’ അദ്ദേഹം പറഞ്ഞു. 1990ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മുലായം സിംഗ് യാദവിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു രാമജന്മഭൂമിയില്‍ കര്‍സേവകര്‍ക്ക് നേരെ വെടിവയ്പ്പ് നടത്തിയത്. 28 കര്സേവകര്ക്കാണ് അന്നത്തെ പൊലീസ് വെടിവയ്പ്പില്‍ ജീവന് നഷ്ടമായത്.
എന്നാല്‍ ഇന്ന് തനിക്ക് മുലായം സിംഗ് യാദവിനോട് വെറുപ്പ് ഒന്നുമില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അദ്ദേഹവും ഇന്ന് ഈ ചടങ്ങുകള്‍ക്കെല്ലാം സാക്ഷിയാണ്. ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായതിന് ശേഷം അവിടെ പോകും. കാഴ്ച പരിമിതി ഇതിന് തടസ്സമല്ല. പ്രതിജ്ഞ എന്നത് പ്രതിജ്ഞ തന്നെയാണ്. അതിനാലാണ് ക്ഷണം ലഭിച്ചിട്ടും പോകാത്തതെന്നും’ സുധീര്‍ നാഗ് പറയുന്നു.