1969 ജൂലൈ 20നാണ് ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ എത്തുന്നത്. ചന്ദ്രനിലെത്തിയ ആദ്യത്തെ മനുഷ്യനാണ് നാസയിലെ ബഹിരാകാശ യാത്രികനായിരുന്ന നീൽ ആംസ്ട്രോങ്.
1930 ആഗസ്റ്റ് 5ന് ഒഹിയോവിലെ വാപ്പാകൊനേറ്റയിൽ സ്റ്റീഫൻ കോയിനിഗ് ആംസ്ട്രോങിന്റെയും വിയോള ലൂയിസ് എംഗളിന്റെയും മകനായി ജനിച്ചു. 1949 മുതൽ 1952 വരെ നാവിക വൈമാനികനായിരുന്ന നീൽ കൊറിയൻ യുദ്ധത്തിലും സേവനമനുഷ്ഠിച്ചു. 1955ൽ എയറോനോട്ടിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടി. വർഷങ്ങൾക്ക് ശേഷം അദ്ദേഹം 1970ൽ കാലിഫോർണിയ സർവകലാശാലയിൽ നിന്നും എയറോസ്പേസ് എഞ്ചിനീയറിംഗിൽ മാസ്റ്റർ ഓഫ് സയൻസും നേടി. ശേഷം നീൽ NASA യുടെ (ആദ്യം NACA എന്നാണ് അറിയപ്പെട്ടിരുന്നത് – നാഷണൽ അഡ്വൈസറി കമ്മിറ്റി ഫോർ ഏറോനോട്ടിക്സ്) പൈലറ്റ് ആവുകയും ജെറ്റുകൾ, ഗ്ലൈഡറുകൾ, ഹെലികോപ്റ്ററുകൾ അടക്കം 200ൽ പരം വ്യത്യസ്ത വിമാനങ്ങൾ പറത്തി.
1962ൽ നാസയുടെ ബഹിരാകാശയാത്രികരുടെ മറ്റൊരു ടീമിലേക്ക് തിരഞ്ഞെടുത്തു. ബഹിരാകാശ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നതിനായി ജെമിനി ദൗത്യങ്ങളിലും അപ്പോളോ ദൗത്യങ്ങളിലും പങ്കാളിയായി. 1966 മാർച്ചിൽ ജെമിനി 8 മിഷന്റെ കമാൻറ് പൈലറ്റ് ആയിരുന്നു അദ്ദേഹം. 1969 ജൂലൈ 20ന് നീൽ ആംസ്ട്രോങും ബസ് ആൽഡ്രിനും ചന്ദ്രോപരിതലത്തിൽ 2.5 മണിക്കൂർ സമയം ചെലവഴിച്ചു. അതേ സമയം മൈക്കിൾ കോളിൻസ് വാഹനത്തിൽ ചന്ദ്രനെ വലം വെച്ചുകൊണ്ടിരുന്നു. 1978 ഒക്ടോബർ 1ന് കോൺഗ്രൻഷണൽ സ്പേസ് മെഡൽ ഓഫ് ഓണർ ലഭിച്ചു.
ബഹിരാകാശയാത്രികനായിരുന്ന അദ്ദേഹം നാസയിൽ എയ്റോനോട്ടിക്സ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ആയി പ്രവർത്തിച്ചു. 1971 ൽ നാസയിൽ നിന്നും വിരമിച്ചു. 1971 മുതൽ 1979 വരെ സിൻസിനാട്ടി യൂണിവേഴ്സിറ്റിയിൽ ഏറോസ്പേസ് എഞ്ചിനീയറിംഗിൽ പ്രൊഫെസ്സർ ആയിരുന്നു. 1982 മുതൽ 1992 വരെ വിർജീനിയയിലെ ഷാർലറ്റ്സ്വില്ലയിൽ കമ്പ്യൂട്ടിങ്ങ് ടെക്നോളജിസ് ഫോർ ഏവിയേഷൻ ഇൻ കോർപ്പറേഷന്റെ ചെയർമാൻ ആയിരുന്നു. 1986 ജനുവരി28ന് ഏഴ് ബഹിരാകാശ യാത്രികർ മരണപ്പെടാൻ കാരണമായ ചലഞ്ചർ ഷട്ടിൽ സ്ഫോടനത്തിന്റെ കാരണങ്ങളും സംഭവങ്ങളും പരിശോധിക്കാൻ പ്രസിഡൻഷ്യൽ കമ്മീഷൻ ചുമതപ്പെടുത്തിയ റോഗർസ് കമ്മീഷനിലും നീൽ ആംസ്ട്രോങ് പങ്കെടുത്തു.
2012 ജൂലൈ 7ന്, 82 വയസ്സ് തികഞ്ഞ് രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം കൊറോണറി ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായി. ശസ്ത്രക്രിയയിലെ സങ്കീർണതകൾ കാരണം ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ മൂൺ വാക്കർ നീൽ ആംസ്ട്രോങ് ആഗസ്റ്റ് 25ന് ഈ ലോകത്തോട് വിടപറഞ്ഞു.