ബെയ്റൂട്ട്: ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ തുറമുഖത്തുണ്ടായ അത്യുഗ്ര സ്ഫോടനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ധാന്യപ്പുരകളിലൊന്നാണ് തകര്‍ന്നതെന്ന് റിപ്പോര്‍ട്ട്. ഉഗ്ര സ്ഫോടനത്തില്‍ ടണ്‍ കണക്കിന് ഗോതമ്പ് ധാന്യങ്ങള്‍ നശിച്ചതോടെ ലബനനില്‍ ഇനി ഒന്നര മാസത്തേയ്ക്കുള്ള ധാന്യങ്ങള്‍ മാത്രമാണ് അവശേഷിക്കുതെന്ന് ധനമന്ത്രി റവൂള്‍ നഹ്മി പറഞ്ഞു.
ആറ് കോടിയോളം ജനസംഖ്യയുള്ള രാജ്യമാണ് ലെബനന്. രാജ്യത്തെക്കുള്ള ഇറക്കുമതിയില്‍ ഭൂരിഭാഗവും നടക്കുന്നത് ബെയ്റൂട്ട് തുറമുഖം വഴിയാണ്. ഈ തുറമുഖമാണ് കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തില്‍ തകര്‍ന്നത്. ഇതിനൊപ്പമാണ് രാജ്യത്ത് ധാന്യം സംഭരിക്കുന്ന ഏറ്റവും വലിയ ഗോഡൗണും തകര്‍ന്നത്. ബെയ്റൂട്ട് ഗോഡൗണില്‍ 1.2 ലക്ഷം ടണ്‍ ധാന്യങ്ങള്‍ സംഭരിക്കാനുള്ള ശേഷിയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനം നടക്കുമ്പോള്‍ ഇവിടെ ഏകദേശം 15,000 ടണ്‍ ഗോതമ്പാണ് ഉണ്ടായിരുന്നത്.
സ്ഫോടനത്തില്‍ 100ഓളം പേര് കൊല്ലപ്പെട്ടതായാണ് വിവരം. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയാണുളളതെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്ഫോടനത്തില്‍ 4000ത്തോളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഒട്ടേറെ കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. എന്നാല്‍ സംഭവം ഭീകരാക്രമണമാണെന്ന അമേരിക്കയുടെ വാദത്തോട് ലബനന് പ്രതികരിച്ചിട്ടില്ല. ബെയ്റൂട്ടിലെ തുറുമുഖത്തിനടുത്തുള്ള വെയര്‍ഹൗസില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന 2,750 കിലോ ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്നാണ് ഔദ്യോഗിക വിശദീകരണം.