ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂളുകള്‍, കോളേജുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ തുറക്കമെന്ന് സംസ്ഥാനങ്ങളുടെ ആവശ്യം.കൊറോണ വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങള്‍ സ്കൂളുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. കൃത്യമായ മാർഗ്ഗനിർദ്ദേശത്തോടെ സംസ്ഥാനങ്ങളുടെ ആവശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയേക്കും.
സെപ്റ്റംബര്‍ ഒന്നിനും നവംബര്‍ 14 നും ഇടയില്‍ ഘട്ടം ഘട്ടമായാകും സ്കൂളുകള്‍ തുറക്കുക. സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ ഓഗസ്റ്റ് അവസാനം സര്‍ക്കാര്‍ പുറത്തിറക്കും.
കൊറോണ വ്യാപന പശ്ചാത്തലം കൂടി കണക്കിലെടുത്ത് മാത്രമെ ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാകൂ. ആദ്യ പതിനഞ്ച് ദിവസം സ്കൂളിലെ 10,11,12 ക്ലാസുകളാകും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. തുടര്‍ന്ന് 6 മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ പ്രവര്‍ത്തനം ആരംഭിക്കും. പ്രൈമറി, പ്രീ പ്രൈമറി ക്ലാസുകള്‍ ഉടന്‍ തുറക്കില്ല.പ്രായം കുറഞ്ഞ കുട്ടികള്‍ സ്കൂളില്‍ എത്തിയാല്‍ കൊറോണ പ്രതിരോധ നടപടികള്‍ പൂര്‍ണ തോതില്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് പ്രീ പ്രൈമറി ക്ലാസുകള്‍ ഉടന്‍ തുറക്കേണ്ടെന്ന തീരുമാനത്തില്‍ കേന്ദ്രം എത്തിയത്.
ക്ലാസുകളില്‍ കുട്ടികളെ ഇരുത്തുന്നത് സാമൂഹികം അകലം പാലിച്ചായിരിക്കും. രണ്ട് കുട്ടികള്‍ തമ്മില്‍ ആറടി അകലത്തില്‍ മാത്രമെ ഇരിക്കാന്‍ അനുവദിക്കുകയുള്ളൂ. സ്കൂളുകളില്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തും. രാവിലെ 8 മുതല്‍ 11 വരെയും 12 മുതല്‍ മൂന്ന് വരെയും ആകും ഷിഫ്റ്റ്. ഇടവേള ആയി ലഭിക്കുന്ന ഒരു മണിക്കൂര്‍ സ്കൂള്‍ സാനിറ്റൈസ് ചെയ്യാന്‍ അനുവദിക്കും. അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരില്‍ 33 ശതമാനം മാത്രമാകും ഒരു സമയം സ്കൂളില്‍ അനുവദിക്കുക.
Comments