കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കാനിടയില്ലെന്ന് കേന്ദ്ര സർക്കാർ.നിലവിലെ സാഹചര്യം അനുകൂലമല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.മാനവ വിഭവശേഷി വകുപ്പിന്റെ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
കോളേജുകളിലെയും സ്കൂളുകളിലെയും വാര്‍ഷിക പരീക്ഷ നടത്താന്‍ കഴുയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര മാനവവിഭവശേഷി സെക്രട്ടറി അമിത് ഖരെ വ്യക്തമാക്കി. കോളേജുകളും, സ്കൂളുകളും എപ്പോള്‍ തുറക്കും എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അതേ സമയം സ്ഥിതി മെച്ചമാകുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും എന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.
നവംബര്‍ ഡിസംബര്‍ മാസത്തോടെ സ്ഥിതി മെച്ചമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ അറുപത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ളാസ്സുകളിലൂടെ പഠിക്കാന്‍ കഴിയുന്നവെന്ന സര്‍വേ റിപ്പോര്‍ട്ടും അദ്ദേഹം അവതരിപ്പിച്ചു. മുപ്പത് ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ളാസ്സുകളില്‍ പങ്കെടുക്കാന്‍ റേഡിയോ, ടി വി തുടങ്ങിയ പരിമിതമായ സൗകര്യങ്ങളെ ഉള്ളു. പത്ത് ശതമാനം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല എന്ന സര്‍വേയുടെ കണ്ടെത്തലും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങള്‍ പരീക്ഷ നടത്തുമ്പോള്‍ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments