ന്യൂഡൽഹി : പൗരത്വ നിയമത്തിനെതിരെയെന്ന പേരിൽ രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ കലാപങ്ങളിൽ ഡൽഹി സർവകലാശാല പ്രൊഫസർ അപൂർവ്വാനന്ദിനു പങ്കുണ്ടായിരുന്നതായി വെളിപ്പെടുത്തൽ . ഡൽഹി കലാപവുമായി ബന്ധപ്പെറ്റ് പൊലീസ് കസ്റ്റ്ഡിയിലെടുത്ത് ചോദ്യം ചെയ്ത ഗുൽഫിഷയാണ് പ്രൊഫസറുടെ പങ്ക് പൊലീസിനു മുന്നിൽ വെളിപ്പെടുത്തിയത്.
കലാപത്തിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് ഈ മാസം 3 ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥർ പ്രൊഫസർ അപൂർവ്വാനന്ദിനെ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
കലാപങ്ങൾക്കിടെ ‘പിഞ്ജ്ര ടോഡ്’ ഗ്രൂപ്പ് പ്രവർത്തകരായ ദേവേംഗാനയെയും പരോമ റോയിയെയും തങ്ങൾ സന്ദർശിച്ചിരുന്നുവെന്നും ഗുൽഫിഷ പറഞ്ഞു.അപൂർവ്വാനന്ദ് വഴിയാണ് അവരെ പരിചയപ്പെട്ടത്.
വിവിധ സ്ഥലങ്ങളിൽ കലാപം സംഘടിപ്പിക്കാൻ അപൂർവ്വാനന്ദ് പ്രേരിപ്പിച്ചതായും ലോകത്തിനു മുന്നിൽ മോദി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പദ്ധതികൾ ആസൂത്രണം ചെയ്തതായും ഗുൽഫിഷ പറഞ്ഞു. കലാപത്തിന് മുമ്പ് കല്ലുകൾ, കുപ്പികൾ , ആസിഡ്, കത്തി എന്നിവ ശേഖരിക്കാൻ പ്രൊഫസർ പറഞ്ഞു. മുളകുപൊടി സൂക്ഷിക്കാനും സ്ത്രീകളോട് ആവശ്യപ്പെട്ടു.
ഫെബ്രുവരി 22 നാണ് ജാഫ്രാബാദ് മെട്രോ സ്റ്റേഷന് താഴെയുള്ള റോഡ് തടയാനുള്ള തീരുമാനം എടുത്തതെന്ന് ഗുൽഫിഷ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം കണക്കിലെടുത്തായിരുന്നു പ്രധാനമായും പദ്ധതികൾ . എന്നിരുന്നാലും പ്രധാന ലക്ഷ്യം ഹിന്ദുക്കളെ പ്രകോപിപ്പിക്കുക, കലാപം നടത്തുക എന്നിവയായിരുന്നു.
പിഞ്ച്ര ടോഡിന്റെ ദേവംഗന കലിത, നതാഷ നർവാൾ, ജാമിയ കോർഡിനേഷൻ കമ്മിറ്റി എന്നിവരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും ഗുൽഫിഷ പറഞ്ഞു.
Comments