യു.എ.ഇയും ഇസ്രയേലും തമ്മിലുള്ള സൗഹൃദത്തിന് തുടക്കമിട്ട് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ചരിത്രപരമായ ഇടപെടൽ.
യു.എ.ഇയും ഇസ്രയേലും തമ്മിലുള്ള സൗഹൃദത്തിന് വഴി തുറന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ചരിത്രപരമായ ഇടപെടൽ. ഷെയ്ഖ് മുഹമ്മദ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും നടത്തിയ ടെലിഫോൺ ചർച്ചയിലൂടെയാണ് സൗഹൃദത്തിന് തുടക്കമിട്ടരിക്കുന്നത്. . ഇസ്രായേലും യു.എ.ഇയും തമ്മിൽ പൂർണ സൗഹൃദത്തിന് സന്നദ്ധതയറിയിക്കുകയായിരുന്നു. ചർച്ചയിൽ പാലസ്തീൻ അധീനതയിലാക്കാൻ നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കുമെന്ന് ഇസ്രായേൽ ഉറപ്പുകൽകിയതായി ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ഒപ്പം യു.എ.ഇയും ഇസ്രായേലും ഉഭയകക്ഷി ബന്ധം സുശക്തമാക്കുന്നതിനുള്ള പ്രവർത്തനം കുറിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സമാധാനത്തിന്റെ വഴിയിലൂടെയുള്ള ഈ ശ്രമങ്ങളുടെ ഭാഗമായി അൽ അക്സ മോസ്കിൽ ഇസ്ലാം മത വിശ്വാസികൾക്ക് പ്രാർത്ഥക്കാനുള്ള അവരസവും ജറുസലേമിലെ മറ്റു പുണ്യകേന്ദ്രങ്ങൾ വിവിധ വിശ്വാസസമൂഹങ്ങളിലുള്ളവർക്കായി തുറന്നുനൽകുകയും ചെയ്യും. മേഖലയിലെ സമാധാനവും സുസ്ഥിരതയും നിലനിർത്തിക്കൊണ്ട് സൗഹാർദ്ദപരമായ പ്രവർത്തനങ്ങളിലേക്ക് ജനങ്ങളെ നയിക്കുന്ന തീരുമാനമാണിതെന്ന് യു.എ.ഇ വിദേശകാര്യമന്ത്രി അൻവർ ഗർഗാഷ് അറിയിച്ചു.
Comments