ഹൈദരാബാദ് : ജനുവരിയിൽ നടന്ന വർഗീയ കലാപത്തിൽ സർവ്വതും നഷ്ടപ്പെട്ട 20 ഓളം ഹിന്ദു കുടുംബങ്ങൾക്ക് കൈത്താങ്ങായി സേവാഭാരതി . തെലങ്കാന ആദിലാബാദ് ജില്ലയിലെ ബെയ്ൻസയിൽ ജിഹാദികളുടെ ആക്രമണത്തിലാണ് ഇവർക്ക് വീടുകളും , സ്വത്തുക്കളും നഷ്ടമായത് . നാടുകടത്തപ്പെട്ട ഇവർക്കായി സേവഭാരതി തെലങ്കാനയിൽ പുതിയ വീടുകൾ നിർമ്മിച്ചു നൽകുകയാണ് . കഴിഞ്ഞ ദിവസം നടന്ന ഭൂമി പൂജ ചടങ്ങിൽ ആർഎസ്എസ് പ്രാന്ത പ്രചാരക് ദേവേന്ദർ ജി, സേവഭാരതിയിലെ ദുർഗ റെഡ്ഡി, വിവിധ സാമൂഹിക, സന്നദ്ധ സംഘടന പ്രവർത്തകർ , സ്വയംസേവകർ എന്നിവർ പങ്കെടുത്തു.
ജനുവരി 12 നാണ് ആയുധ ധാരികളായ ഒരു സംഘം ജിഹാദികൾ ഹിന്ദു സമുദായാംഗങ്ങളെ ആക്രമിക്കുകയും സ്വത്ത് കൊള്ളയടിക്കുകയും വാഹങ്ങളും , വീടുകളും കത്തിക്കുകയും ചെയ്തത്. 18 വീടുകൾ കത്തിക്കുകയും 2 വീടുകൾ തല്ലി തകർക്കുകയും ചെയ്തു . സംഭവസ്ഥലത്തെത്തിയ പോലീസിന് നേരെയും ജനക്കൂട്ടം കല്ലെറിഞ്ഞു.
ഭൈൻസ പട്ടണത്തിലെ കോർബ തെരുവിലെ വൃദ്ധരായ താമസക്കാരെ അധിക്ഷേപിക്കുകയും , അവരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇതിനു പ്രതികാരമായി 400 ഓളം മുസ്ലീം യുവാക്കൾ സംഘടിച്ചെത്തി വീടുകൾ കത്തിക്കുകയായിരുന്നു. ഭയന്ന നാട്ടുകാർ എല്ലാം ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു . അവർക്ക് താങ്ങായാണ് സേവാഭാരതി ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നത്.
Comments