ബെംഗളൂരു : ബെംഗളൂരുവിൽ പൗരത്വ നിയമത്തിനെതിരെ കലാപങ്ങൾക്ക് ആഹ്വാനം ചെയ്ത ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പാരോപണവും . കർണാടക കാത്തലിക് ക്രിസ്ത്യൻ അസോസിയേഷനാണ് ബിഷപ്പിനെതിരെ രംഗത്ത് വന്നത്.
49 മില്യൺ ഡോളറിന്റെ അഴിമതി ബിഷപ്പ് നടത്തിയതായാണ് പരാതി . അതിരൂപതയുടെ ഉടമസ്ഥതയിലുള്ള ആശ ചാരിറ്റബിൾ ട്രസ്റ്റിന്റെ സാമ്പത്തിക ദുരുപയോഗം സംബന്ധിച്ച് ഓഗസ്റ്റ് 28 ന് അസോസിയേഷൻ എൻഫോഴ്സ്മെന്റ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ഗായകൻ സോനു നിഗമിന്റേതടക്കം പരിപാടി നടത്തിയാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തിയത് . ചാരിറ്റിയുടെ പേരിലായതിനാൽ സോനു നിഗം സൗജന്യമായാണ് പരിപാടിയിൽ പങ്കെടുത്തത് . ഇതിലൂടെ കോടിക്കണക്കിനു രൂപയാണ് അവർ സ്വരൂപിച്ചത് . എന്നാൽ ഈ പണം വക മാറ്റി ചിലവഴിക്കുകയായിരുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ വിദേശത്ത് നിന്നടക്കം ലഭിച്ച തുകയും ബിഷപ്പ് വക മാറ്റിയെന്ന് ആരോപണമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് എകെസിസിഎ നേതാവ് റാഫേൽ രാജ് വാർത്താ സമ്മേളനവും നടത്തിയിരുന്നു . അതിരൂപത വിദേശ ദാതാക്കളിൽ സ്വരൂപിച്ച പണം വാർഷിക ഓഡിറ്റ് റിപ്പോർട്ടിൽ കാണിച്ചിട്ടില്ലെന്നും പറയുന്നു . അതേ സമയം ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം കർണാടക പൊലീസ് ആരംഭിച്ചതായാണ് സൂചന .
ഈ വർഷം ആദ്യം ബെംഗളൂർ നഗരത്തിൽ പൗരത്വ നിയമത്തിനെതിരെ നടന്ന പരിപാടികളിൽ സ്വന്തം സ്ഥാനം പോലും മറന്ന് പങ്കെടുത്തയാളാണ് ബിഷപ്പ് . കേന്ദ്ര സർക്കാരിനും , പൗരത്വ നിയമത്തിനുമെതിരെ യുവാക്കളോട് രംഗത്തിറങ്ങാനും ബിഷപ്പ് ആഹ്വാനം ചെയ്തിരുന്നു.
Comments