നാട്ടിലെ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിന്റേതാണ്. ക്രമസമാധാന ലംഘനം ഉണ്ടാകുമ്പോള്‍ പൗരന്മാരുടെ ജീവനും സ്വത്തിനും മാത്രമല്ല, ഏല്‍ക്കേണ്ടി വരുന്ന ശാരീരികമായ അക്രമങ്ങള്‍ക്കു പോലും സംരക്ഷണം നല്‍കാനുള്ള ബാധ്യ ഭരണകൂടത്തില്‍ നിക്ഷിപ്തമാണ്. ആ ബാധ്യത നിര്‍വ്വഹിക്കാന്‍ കഴിയാതെ വരുമ്പോഴാണ് ഭരണകൂടം പരാജയപ്പെടുകയും ഭരണസ്തംഭനം ഉണ്ടാവുകയും ചെയ്യുന്നത്. രാഷ്ട്രീയമായ എതിരഭിപ്രായങ്ങള്‍ ഉള്ളപ്പോഴും ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണകൂടം എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഞ്ചുവര്‍ഷം ഭരിക്കാനുള്ള ധാര്‍മ്മികമായ അവകാശം ഉണ്ടെന്ന് വിശ്വസിച്ചിരുന്ന ഒരു മാധ്യമപ്രവര്‍ത്തകനാണ് ഞാന്‍. അത് ജനാധിപത്യ മൂല്യങ്ങളിലും അതിന്റെ സംസ്കാരത്തിലും ഉറച്ച വിശ്വാസം ഉള്ളതുകൊണ്ടാണ്.
പക്ഷേ, ഇന്ന് ആ ധാരണ മാറ്റാന്‍ സമയമായിരിക്കുന്നു. ഞാന്‍ മാത്രമല്ല, എന്നെപ്പോലെ ചിന്തിക്കുന്ന ആയിരങ്ങള്‍, രാഷ്ട്രീയത്തിന് അതീതമായി, ഈ തീരുമാനം ഇന്ന് എടുത്തിട്ടുണ്ട്. കൊറോണ രോഗബാധിതയായ ഒരു പെണ്‍കുട്ടിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ആംബുലന്‍സില്‍ കയറ്റുമ്പോള്‍ പിന്നീട് അവളുടെ സുരക്ഷ ഭരണകൂടത്തിന്റെ ബാധ്യതയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. രോഗബാധിതയായ ഒരു പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മാനഭംഗപ്പെടുത്തി ബലാത്സംഗം ചെയ്യപ്പെട്ടു എന്നുപറയുമ്പോള്‍ പതിവു പത്രസമ്മേളനം റദ്ദാക്കി പത്രക്കുറിപ്പില്‍ കാര്യങ്ങളൊതുക്കി സര്‍ക്കാര്‍ മന്ദിരത്തിന്റെ സുഖശീതളിമയില്‍ പിണറായി വിജയന് അഭിരമിക്കുമ്പോള്‍ ഓര്‍ക്കണം, ആ പെണ്‍കുട്ടിയും നിങ്ങളുടെ മകളെപ്പോലെ ഒരു കുടുംബത്തിന്റെ മകളാണെന്ന്. പരിഭ്രാന്തിയല്ല, ജാഗ്രതയാണ് വേണ്ടതെന്ന് ഊളന്‍ ചിരിയോടു കൂടിയുള്ള അങ്ങയുടെ ചിത്രം പതിച്ച പോസ്റ്ററുകള്‍, പരസ്യങ്ങള്‍ എമ്പാടും നിറയുന്നുണ്ട്. ഒരു പെണ്‍കുട്ടിയുടെ മാനത്തിന്റെ ഉത്തരവാദിത്തം ധാര്‍മ്മികമായി മാത്രമല്ല, സാങ്കേതികമായി കൂടി മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും പിടിപ്പുകേടിലും പ്രവര്‍ത്തന വൈകല്യത്തിലുമാണ്.
കാരണം മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ, കൊറോണ രോഗികളുടെ കാര്യത്തില്‍ സ്ഥിരീകരണമാകൂ. അതിനു മുന്‍പ് രോഗമുണ്ടെന്ന് കണ്ടാല്‍ പോലും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അനുവാദമില്ല. ഇതെന്ത് ജനാധിപത്യമാണ്? ഇത് എന്തു കരുതലാണ്? മുഖ്യമന്ത്രി പ്രസ്താവിച്ചാല്‍ മാത്രമേ രോഗിയെ ചികിത്സിക്കാന്‍ കഴിയുകയുള്ളോ? രോഗം കണ്ടെത്തിയാല്‍ അപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കില്‍ ഈ ദുരന്തം ഉണ്ടാകുമായിരുന്നോ? മുഖ്യമന്ത്രി വൈകീട്ട് പ്രസ്താവിക്കും വരെ കാത്തിരുന്നതു കൊണ്ടല്ലേ രാത്രി വൈകി ഈ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കേണ്ട സാഹചര്യം വന്നത്. ഒപ്പമുണ്ട് സര്‍ക്കാര്‍ എന്നു പറഞ്ഞത് ആംബുലന്‍സില്‍ പോലും ബലാത്സംഗം നടത്താനാണെന്ന് പാവം മലയാളികള്‍ അറിഞ്ഞില്ല. ഒരു ക്രിമിനല്‍ ചെയ്ത കുറ്റത്തിന് മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കുറ്റം പറയാനാകുമോ എന്ന് ന്യായീകരണ തൊഴിലാളികള്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. 108 ആംബുലന്‍സിലെ ഡ്രൈവറെ നിയമിച്ചത് നരേന്ദ്രമോദിയോ പ്രതിപക്ഷ നേതാക്കളോ അല്ല. മാനദണ്ഡം പാലിച്ച് പോലീസ് ക്ലിയറന്‍സോടു കൂടി ആയിരുന്നു നിയമനമെങ്കില്‍ 15 ക്രിമിനല്‍ കേസുകളിലെ പ്രതിയും ദുര്‍നടപ്പുകാരനുമായ ഒരു ക്രിമിനല്‍ ആംബുലന്‍സില്‍ ഡ്രൈവറാകില്ലായിരുന്നു. എല്ലാം രാഷ്ട്രീയവത്കരിച്ച് എല്ലാം എന്റെ പാര്‍ട്ടിക്കാര്‍ക്ക് മാത്രമെന്ന് ആര്‍ത്തിപിടിച്ച് ഏതു ക്രിമിനലിനെയും ചുമക്കുന്ന ഭരണസംവിധാനത്തില്‍ ഇത് നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.
നന്മമരം ടീച്ചര്‍ നടത്തിയ പ്രസ്താവന ശ്രദ്ധേയമായി. ബലാത്സംഗവീരനെ പിരിച്ചുവിട്ടുവത്രെ. ഇനി ആംബുലന്‍സ് ഡ്രൈവര്‍മാരുടെയെല്ലാം പശ്ചാത്തലം പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ടീച്ചര്‍ എന്ന് പേരിന് വാലുള്ളതുകൊണ്ട് മലയാളികള്‍ മുഖത്ത് കാറിത്തുപ്പില്ല. പക്ഷേ, നിങ്ങളുടെ ന്യായീകരണം 100 തവണ മനസ്സില്‍ തുപ്പിക്കഴിഞ്ഞു. പാവപ്പെട്ട പട്ടികജാതി പെണ്‍കുട്ടിക്ക്, പ്രായപൂര്‍ത്തിയാകും മുന്‍പേ 17 വയസ്സു മാത്രമുള്ളപ്പോള്‍ ഉണ്ടായ ഈ അനുഭവം കേരളത്തിലെ ഭരണകര്‍ത്താക്കളുടെ പിടിപ്പുകേടുകൊണ്ട് മാത്രം ഉണ്ടായതാണെന്ന് പറഞ്ഞാല്‍ നിഷേധിക്കാനാകുമോ? പതിവുപോലെ ജിഹാദി ന്യായീകരണ തൊഴിലാളികള്‍ ഇറങ്ങിയിട്ടുണ്ട്. പീഡകന് സമാധാന മതത്തിന്റെ ഉസ്താദാണെന്ന്. പെണ്‍കുട്ടിയുടെ സ്വഭാവഹത്യ നടത്താനാണ് ഇവിടെയും ശ്രമം. സംഭവത്തെ കുറിച്ചോ ഈ സാമൂഹ്യദ്രോഹിയെ കുറിച്ചോ അറിയുന്നവരല്ല. ഇസ്ലാമായതുകൊണ്ടു മാത്രം അവനെ സംരക്ഷിക്കാനാണ് ഇവര്‍ ഇറങ്ങിയിരിക്കുന്നത്. മൃഗങ്ങളെപോലും നാണിപ്പിക്കുന്ന രീതിയില്‍ ഒരു രോഗിയെ ആംബുലന്‍സിനുള്ളില്‍ ബലാത്സംഗം ചെയ്ത നരാധമന് അനുകൂലമായി പോസ്റ്റിടാനും ന്യായീകരിക്കാനും ജിഹാദികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും മാത്രമേ കഴിയൂ.
കായംകുളം സ്വദേശിയായ നൗഫല്‍ എസ് ഡി പി ഐ പ്രവര്‍ത്തകനാണ് എന്ന കാര്യം രഹസ്യമാക്കി വെച്ച് പരസ്യമായി മറ്റു സംഘടനകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധസേനയില്‍ ഡി വൈ എഫ് ഐ ശുപാര്‍ശയിലാണ് ഇയാള്‍ കയറിപ്പറ്റിയത്. ഇവയെല്ലാം തന്നെ പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തം കൂട്ടുന്നതാണ്. ചട്ടമനുസരിച്ച് ആംബുലന്‍സില്‍ ഡ്രൈവര്‍ കൂടാതെ ഒരു നഴ്സും നഴ്സിംഗ് അസിസ്റ്റന്റ് അഥവാ അറ്റന്‍ഡറും വേണ്ടതാണ്. ഇവര്‍ പോലും ഇല്ലാതെയാണ് രാത്രിയില്‍ സ്ത്രീകളെ കയറ്റിക്കൊണ്ടു വരാന്‍ ആംബുലന്‍സ് അയച്ചത്. മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുംവരെ രോഗികള്‍ ചികിത്സയില്ലാതെ വീടുകളില്‍ കാത്തിരിക്കേണ്ടി വരുന്നത് ദുരന്തമാണോ ദുരവസ്ഥയാണോ എന്ന് തീരുമാനിക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് കാട്ടണം. രോഗമുള്ളവരെ കണ്ടെത്തുമ്പോള്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റട്ടെ. പേരെടുക്കാനും രാഷ്ട്രീയം കളിക്കാനുമാണല്ലോ പത്രസമ്മേളനം. അത് വൈകുന്നേരം നടന്നാലും നടന്നില്ലെങ്കിലും രോഗികളെ ബാധിക്കുന്ന കാര്യമല്ല. കേരളത്തിലെ പൊതുജനങ്ങളോട് എന്തെങ്കിലും താല്പര്യം മുഖ്യമന്ത്രിക്ക് ഉണ്ടെങ്കില്‍ രോഗികളെ സമയത്ത് ആശുപത്രിയില്‍ എത്തിക്കാനാണ് ശ്രമിക്കേണ്ടത്. അതിന് പത്രസമ്മേളനം വരെ കാക്കേണ്ട കാര്യമില്ല. മുഖ്യമന്ത്രിയുടെ കരുതല്‍ സ്വന്തം അധികാര കസേരയോട് മാത്രമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. അല്ലെങ്കില്‍ എന്തിനാ ഇത്രയൊക്കെ കാട്ടിക്കൂട്ടലുകള്‍. ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണം എന്ന അഭിപ്രായം രാഷ്ട്രീയമല്ല. ജനങ്ങള്‍ അത് ആഗ്രഹിക്കുന്നു. കാരണം, മുഖ്യമന്ത്രിയും പാര്‍ട്ടിയും അത്രയേറെ നാറിക്കഴിഞ്ഞു. സ്വപ്നയും ശിവശങ്കറും കള്ളക്കടക്കും മയക്കുമരുന്നും ബലാത്സംഗവും എല്ലാം പാര്‍ട്ടി വക. പാര്‍ട്ടിയുടെ പോലീസ്, പാര്‍ട്ടിയുടെ കോടതി, ഇത് ജനാധിപത്യം തന്നെയാണോ?
Comments