അറിവ് നേടിയെടുക്കാന്‍ പ്രായം ഒരു തടസമല്ല അതിനു വേണ്ടത് ആത്മാർത്ഥമായ ആഗ്രഹവും മനസ്സും മാത്രമാണെന്ന് നമുക്ക് മുന്നില്‍ കാണിച്ചു തന്നിരിക്കുകയാണ് ഇറ്റലിക്കാരനായ ജുസപ്പേ പാറ്റേര്‍ണോ. കൊറോണ കാലത്ത് എല്ലാവരും പുറകോട്ട് പോയപ്പോള്‍ തന്റെ തൊണ്ണൂറ്റിയാറാമത്തെ വയസില്‍ ബിരുദം നേടി ലോകത്തിലെ മുഴുവന്‍ ശ്രദ്ധയും പിടിച്ചു പറ്റിയിരിക്കുകയാണ് ജുസപ്പേ പാറ്റേര്‍ണോ. ഇറ്റലിയിലെ ഏറ്റവും പ്രായയമേറിയ വിദ്യാര്‍ത്ഥിയായ ജുസപ്പേ പാറ്റേര്‍ണോ ഹിസ്റ്ററി, ഫിലോസഫി എന്നീ രണ്ടു വിഷയങ്ങളിലാണ് ബിരുദം നേടിയത്. ചെറുപ്പ കാലത്തു തന്നെ കൂടുതല്‍ പഠിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിനുള്ള അവസരമോ സാഹചര്യമോ ജുസപ്പേയ്ക്കു ലഭിച്ചിരുന്നില്ല.
അന്ന് സാധിക്കാതെ പോയ ആഗ്രഹമാണ് ജുസപ്പേ തന്റെ തൊണ്ണൂറ്റിയാറാം വയസില്‍ നേടി എടുത്തത്. ബിരുദ പഠനം നന്നായി പോകുന്നതിനിടയ്ക്കാണ് കൊറോണ വില്ലനായെത്തിത്. പഠനം മുടക്കിയായി കൊറോണ എത്തിയപ്പോഴും ജുസപ്പേ തളര്‍ന്നില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി ജുസപ്പേ പാറ്റേര്‍ണോ തന്റെ അവസാന വര്‍ഷ പഠനവും പൂര്‍ത്തിയാക്കി. ബിരുദം നേടിയതിന്റെ സന്തോഷത്തിലാണ് ജുസേപ്പേ. വളരെ കാലമായി മനസ്സിനുളളില്‍ കൊണ്ടു നടന്ന ആഗ്രഹമാണ് തന്റെ പരിശ്രമത്തിലൂടെ ജുസപ്പേ പാറ്റേര്‍ണോ സാധിച്ചെടുത്തത്. ഇതോടെ അവസാനിപ്പിക്കാതെ പഠനം തുടരണം എന്നതാണ് ജുസപ്പേയുടെ താല്പര്യവും ആഗ്രഹവും.
ബിരുദാനന്തര ബിരുദമാണ് ഈ വിദ്യാര്‍ത്ഥിയുടെ അടുത്ത ലക്ഷ്യം. നാവിക സേനയുടെ ഭാഗമായി രണ്ടാം ലോക മഹായുദ്ധത്തില്‍ ജുസപ്പേ പാറ്റേര്‍ണോ പങ്കെടുത്തിട്ടുണ്ട്. തുടര്‍ന്നു റെയില്‍വേ ജീവനക്കാരനായാണ് ജുസപ്പേ ജോലിയില്‍ നിന്ന് വിരമിക്കുന്നത്.
Comments