ബര്‍ലിന്‍: റഷ്യയുടെ പ്രതിപക്ഷ നേതാവ് അലെക്സി നവാല്‍നിയുടെ സുരക്ഷ ജര്‍മ്മനി ശക്തമാക്കി. നാവാൽനിയുടെ ആരോഗ്യനിലയിൽ പുരോഗതി കണ്ടതിനെ തുടര്‍ന്നാണ് ജര്‍മ്മനി സുരക്ഷ വർദ്ധിപ്പിച്ചത്. ഇതിനിടെ നവാല്‍നിയെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി റഷ്യയുടെ പ്രസ്താവനയും വന്നിരിന്നു. സൈബീരിയയില്‍ വച്ച് വിമാനയാത്രക്കിടെ വിഷം ഉള്ളില്‍ ചെന്നതിനെതുടര്ന്നാണ് നവാല്‍നി അബോധാവസ്ഥയിലായത്. ദിവസങ്ങളോളം നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് നവാല്‍നിയ്ക്ക് ബോധം തിരികെ ലഭിച്ചിരിക്കുന്നത്. പരിശോധനയില്‍ വിഷം ഉള്ളില്‍ ചെന്നിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന റഷ്യയുടെ പ്രസ്താവനയും വന്നിരിക്കുകയാണ്.
44 കാരനായ അലെക്സി നവാല്‍നി റഷ്യയില്‍ പുടിനെതിരെ ജനകീയ വികാരം ഉയര്‍ത്തിയ പ്രധാന നേതാവാണ്. നവാല്‍നിയെ ഭരണകൂടം അറിഞ്ഞ് അപായപ്പെടുത്തിയതാണെന്ന സംശയം ബലപ്പെട്ടിരുന്നു. നവാല്‍നിയെ റഷ്യ വേണ്ടത്ര പരിഗണിച്ചിട്ടില്ലെന്ന ജര്‍മ്മന്‍ ഏയ്ഞ്ചല മെര്‍ക്കലിന്റെ പ്രസ്താവനയും പുടിനെ പ്രതിരോധത്തിലാക്കിയിരുന്നു.
നവാല്‍നിയെ റഷ്യയിലേക്ക് മാറ്റുകയാണെങ്കിലും ജര്‍മ്മന്‍ ഡോക്ടര്‍മാര്‍ അനുഗമിക്കണമെന്ന നിര്‍ബന്ധവും ജര്‍മ്മനി മുന്നോട്ടുവെച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കൊപ്പം ജര്‍മ്മനിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും അനുഗമിക്കണമെന്ന ആവശ്യം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അമേരിക്ക റഷ്യയ്ക്കെതിരെ നടത്തിയ പ്രസ്താവനയെ ഇതിനിടെ ക്രംലിന് ഭരണകൂടം നിശിതമായി വിമര്‍ശിച്ചിരുന്നു.
Comments