കൊല്ലം : മിണ്ടാപ്രാണികൾക്ക് മുന്നിൽ മനുഷ്യനെന്ത് രാഷ്ട്രീയം . ഉടമയ്ക്ക് കൊറോണയായതിനെ തുടർന്ന് ഏറ്റെടുക്കാൻ ആളില്ലാതിരുന്ന പശുക്കളുടെ സംരക്ഷണം ഏറ്റെടുത്തത് സേവാഭാരതി .
കൊല്ലം ജില്ലയിലെ പോരുവഴിയിലാണ് സംഭവം . കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടുകാർ ആശുപതിയിലായതോടെയാണ് പ്രസവിച്ച് ഒരു മാസമായ തള്ളപ്പശുവും ഗർഭിണിയായ മറ്റൊരു പശുവും ഏറ്റെടുക്കാൻ ആളില്ലാതെയായത്.
ഗൾഫിൽനിന്നും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസി, പശുക്കളെയും ലോൺ എടുത്ത് വാങ്ങിയതാണെന്ന് പറയുമ്പോൾ ഉടമയുടേ വാക്കുകൾ മുറിഞ്ഞു കൊണ്ടേയിരുന്നു.
വെറ്ററിനറി ഡോക്ടർ ജയകുമാർ, വാർഡ് മെംബർ, അയൽവാസികൾ എല്ലാവരും ക്വാറന്റൈനിലും. പഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യ വകുപ്പ് എല്ലാവരെയും രാത്രി വൈകിയും ബന്ധപ്പെട്ടിട്ടും ആരും ഉത്തരം നൽകിയില്ല . സമയത്ത് കറവ, തീറ്റ, പരിചരണം ഇവയെല്ലാം ഏറെ ആവശ്യമുള്ള സമയമായതിനാൽ ഏറ്റെടുക്കാൻ ആരും മുന്നോട്ട് വന്നില്ല .
പലരും പേടിച്ച് വരാൻ പോലും മടിക്കുന്ന അവസ്ഥ. അപ്പോഴാണ് സേവാഭാരതി പ്രവർത്തകരുടെ സഹായം തേടിയാലോ എന്ന് തോന്നിയത്. ഗൂഗിളിൽനിന്നു തിരുവനന്തപുരം സേവാഭാരതി ആസ്ഥാനത്തിന്റെ നമ്പർ കിട്ടി. അപ്പോഴേക്കും രാത്രി വൈകിയിരുന്നു. നിമിഷങ്ങൾക്കകം പോരുവഴിയിലെ പ്രവർത്തകനായ രഞ്ജിത് റാമിന്റെ വിളി എത്തി. എല്ലാ ക്രമീകരണങ്ങളും ഉണ്ടാക്കി, രാത്രി തന്നെ പശുക്കൾക്ക് തീറ്റയും മറ്റും നൽകി.
അടുത്ത ദിവസം രാവിലെ അണുനശീകരണത്തിനു ശേഷം പ്രവർത്തകരായ പ്രജിത്ത് ഹരികുമാർ, ഹരികൃഷ്ണൻ, അരുൺ ഗോപി എന്നിവരുടെ നേതൃത്വത്തിൽ പശുക്കൾക്ക് ആവശ്യമായ തീറ്റ ഉൾപ്പെടെ അവകളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് വേണ്ട നിർദ്ദേശങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റും സ്ഥലത്തുണ്ടായിരുന്നു. ഉടമ രോഗം ഭേദമായി തിരിച്ചെത്തുന്നതു വരെ സംരക്ഷണം സേവാഭാരതി പ്രവർത്തക പ്രഭാകുമാരി ഏറ്റെടുത്തു. ചികിത്സ കഴിഞ്ഞു ഉടമ മത്തായി മടങ്ങി എത്തിയപ്പോൾ പൂർണ്ണ ആരോഗ്യത്തോടെ തന്നെ പശുക്കളെ സേവാഭാരതി പ്രവർത്തകർ കൈ മാറി.
Comments