റിയാദ് : അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ സൗദി അറേബ്യ നീക്കം ചെയ്യുന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഭാഗികഇളവുകൾ സെപ്റ്റംബർ 15 മുതലും പൂർണ്ണമായ ഇളവുകൾ ജനുവരി 1 മുതലും പ്രാബല്യത്തിൽ വരും. കൊറോണ വൈറസുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികളും പ്രോട്ടോക്കോളുകളും അനുസരിച്ച് മാത്രമാണ് എല്ലാ കര, കടൽ, വിമാനത്താവളങ്ങൾ വഴിയുള്ള അന്താരാഷ്ട്ര യാത്രാനിയന്ത്രണങ്ങൾ മാറ്റുന്നത്.
ജിസിസി പൗരന്മാർക്കും
പ്രവാസികൾക്കും സാധുവായ വിസയുള്ളവർക്കും സെപ്റ്റംബർ 15 മുതൽ രാജ്യത്ത് പ്രവേശിക്കാൻ അനുവാദമുണ്ട്. സാധുവായ എക്സിറ്റ്, റീഎൻട്രി വിസ, വർക്ക് വിസ, റെസിഡൻസി പെർമിറ്റ് (ഇകാമ), സന്ദർശന വിസ എന്നിവയുള്ള പ്രവാസികളും ഇതിൽ ഉൾപ്പെടുന്നു. ഇപ്പോൾ രാജ്യത്തിന് പുറത്ത് താമസിക്കുന്ന ഇക്കമായുള്ള പ്രവാസികൾക്കും കുടുംബത്തിനും രാജ്യത്തിൽ പ്രവേശിക്കാൻ അനുവാദമുണ്ട്.
രാജ്യത്ത് എത്തുന്നതിനു 48 മണിക്കൂർ മുമ്പ് നടത്തിയ വൈദ്യപരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊറോണ വൈറസ് അണുബാധയിൽ നിന്ന് മുക്തരാണെന്ന് തെളിയിക്കുന്ന രേഖ ഹാജരാകണമെന്നതൊഴിച്ചാൽ മറ്റ് നിർദ്ദേശങ്ങൾ ഒന്നും ഇല്ല.
കൊറോണ വൈറസിന്റെ വ്യാപനത്തെ നേരിടുന്നതിനല്ലാതെ മറ്റ് കാരണങ്ങളാൽ പ്രവേശനമോ എക്സിറ്റോ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന രാജ്യങ്ങളിലേക്കോ തിരിച്ചോ ഉള്ള യാത്രകൾക്ക് ഈ ഇളവുകൾ ബാധകമല്ല. കൂടാതെ കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഈ ഇളവുകൾ
ബാധമല്ല എന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നതായി സൗദി
പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
Comments