റിയാദ് : സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സുബൈർ ഖാനെ പിരിച്ചുവിട്ടു. മാനേജ്മന്റ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്വേഷണത്തിൽ മുൻ ചെയർപ്പെഴ്സണും നിലവിൽ സാമ്പത്തികകാര്യ സമിതി അംഗവും ആയ കലീം അഹമ്മദിനും സാമ്പത്തിക ക്രമക്കേടിൽ പങ്കുള്ളതായി കണ്ടെത്തുകയും നിലവിലെ ചുമതലകളിൽ നിന്നും അടിയന്തിരമായി നീക്കം ചെയ്യുകയും ചെയ്തു.
സൗദി അറേബ്യയിലെ ഇന്ത്യൻ എംബസ്സിയുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന 10 ഇന്റർനാഷണൽ ഇന്ത്യൻ സ്കൂലുകളിലെയും ഒന്ന് മുതൽ 12 ക്ലാസ് വരെയുള്ള കുട്ടികളുടെ വിദൂര വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ ഡിജിറ്റൈസ് ചെയ്ത പ്ലാറ്റ്ഫോം കൂടുതൽ മികച്ചത് ആക്കുന്നതിനു വേണ്ടി കൊണ്ടുവന്ന പ്രൊജക്റ്റ് തലിം ആയി ബന്ധപ്പെട്ട കണ്ടെത്തലുകൾ ആണ് പുറത്താക്കലിന് വഴിതെളിച്ചതെന്നു സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ രക്ഷാകർത്താക്കൾക്ക് അയച്ച സർകുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
പദ്ധതി നടപ്പാക്കുന്നതിനായി പുറത്തുനിന്നുള്ള 12 കമ്പനികൾ അപേക്ഷ സമർപ്പിക്കുകയും സ്കൂൾ പ്രിൻസിപ്പൽ, മാനേജ്മന്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയ വിദഗ്ധർ ആണ് ഏജൻസിയെ തിരഞ്ഞെടുത്തത്. സൗദിയിൽ സ്കൂൾ തുറക്കുന്നത് അനിശ്ചിതമായി നീളുന്ന
സാഹചര്യത്തിൽ ഏജൻസിയുടെ
സേവനം മുഴുവൻ അക്കാഡമിക്
ഇയറിലേക്ക് നീട്ടി നൽകിയിരുന്നു. ഇതിനായി ഒരു വർഷത്തെ ട്യൂഷൻ
ഫീസിന്റെ 5% ശതമാനം
ചെലവ് കണക്കുകൂടി രക്ഷാകർത്താക്കളിൽ നിന്നും മുൻകൂർ വാങ്ങുകയും ചെയ്തിരുന്നു. മറ്റ് സ്കൂളുകൾ പ്രൊജക്റ്റ് നടപ്പാക്കിയിട്ടും ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മാത്രം പദ്ധതി നടപ്പാക്കാൻ കൂട്ടാക്കാതെ വന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.
Comments