വാഷിംഗ്ടണ്‍: അറബ് ലോകവുമായി കൈകോര്‍ക്കാന്‍ അവസരം നല്കിയ അമേരിക്കയ്ക്ക് ഇസ്രയേലിന്റെ നന്ദി. ഇറാന് തുടര്‍ച്ചയായി അപലപിക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ പരാമർശം. ട്രംപിന്റെ സമയോചിതമായ ഇടപെടലിനേയും സൗഹൃദം സ്വീകരിച്ച അറബ് രാജ്യങ്ങള്‍ക്കും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു നന്ദി അറിയിച്ചു.
ഇസ്രായേലിന്റെ ആഗോള പ്രതിസന്ധി പരിഹരിക്കാന്‍ കൂടെ നിന്ന അമേരിക്കയുടെ നടപടി ധീരമെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ടെഹറാന്റെ ഭീഷണികളെ വകവയ്ക്കാത്ത അറബ് രാജ്യങ്ങളുടെ തീരുമാനത്തിനും ഇസ്രയേല്‍ പ്രധാനമന്ത്രി നന്ദി പറഞ്ഞു.
ഇന്നലെയാണ് വൈറ്റ് ഹൗസില്‍ അമേരിക്കയുടെ അദ്ധ്യക്ഷതയില്‍ ബഹറിനും യു.എ.ഇയും ഇസ്രയേലിനൊപ്പം വാണിജ്യ-പ്രതിരോധ രംഗത്തെ കരാറുകള്‍ ഒപ്പിട്ടത്.
Comments