തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ പിണറായി സർക്കാറിലെ മറ്റൊരു മന്ത്രിയുടെ പേരും പുറത്തുവരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ പങ്കുവെച്ചു. സ്വപ്ന സുരേഷിന്റെ ഫോൺരേഖകളിൽ നിന്നാണ് രണ്ടാമത്തെ മന്ത്രിയിലേക്ക് ആരോപണം ഉയരുന്നത്.
കെ. സുരേന്ദ്രൻ നൽകുന്ന സൂചനകളിൽ മന്ത്രി ആരാണെന്ന് ആർക്കും മനസ്സിലാകും. തിരുവനന്തപുരത്തെ ഒരു മന്ത്രിയെ രണ്ട് ദിവസം കൊണ്ട് കാണുന്നില്ല. കൊറോണ ഭീഷണിയുമായി രണ്ട് ദിവസം മുമ്പ് എത്തിയ മന്ത്രിയെ ഇപ്പോൾ പുറത്തേക്ക് കാണാനില്ലെന്നായിരുന്നു സുരേന്ദ്രന്റെ വാക്കുകൾ.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചെങ്കിലും മന്ത്രിയുടെ പേര് വ്യക്തമാക്കിയിട്ടില്ല. എനിക്ക് ആ മന്ത്രിയെ അറിയാമെങ്കിലും തല്ക്കാലം പേരു പറയുന്നില്ലെന്നാണ് ചെന്നിത്തല വ്യക്തമാക്കിയത്.
പ്രതി സ്വപ്ന സുരേഷുമായി പിണറായി മന്ത്രിസഭയില്‍ കെ.ടി. ജലീലിനെ കൂടാതെ മറ്റൊരു മന്ത്രി കൂടി ഉണ്ടെന്ന അഭ്യൂഹം നേരത്തേ തന്നെ ശക്തമായിരുന്നു. എന്നാല്‍, സ്വപ്നയുടെ പക്കലുണ്ടായിരുന്ന ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍ എന്നിവ പൂര്‍ണമായി പരിശോധിച്ചതോടെ ഇക്കാര്യം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
മൊബൈല്‍ ഫോണില്‍ നിന്ന് സ്വപ്ന പല രേഖകളും ചിത്രങ്ങളും നശിപ്പിച്ചിരുന്നു. എന്നാല്‍, സൈബര്‍ സംഘത്തിന്റേയും ഫോറന്‍സിക് വിദഗ്ധരുടേയും സഹായത്തോടെ അവ പൂര്‍ണായി തിരികെ ലഭിച്ചിച്ചുണ്ട്. ഇങ്ങനെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മറ്റൊരു മന്ത്രി കൂടി സംശയ നിഴലിലാകുന്നത്. സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പരിശോധിച്ചപ്പോള്‍ മന്ത്രി സഭയിലെ ബന്ധമുള്ള പലരുടെയും വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഇതു സംബന്ധിച്ചാണ് അന്വേഷണ സംഘം ഇപ്പോൾ പരിശോധന നടത്തുന്നത്.
Comments