മനാമ – ബുക്ക് ചെയ്തു പണം അടച്ചു വാങ്ങിയ ഗൾഫ് എയർ വിമാന ടിക്കറ്റുമായി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയതായിരുന്നു രേഷ്മയും രണ്ടു മക്കളും. എന്നാൽ ബോർഡിങ് പാസ്സ് വാങ്ങാൻ ചെന്നപ്പോൾ ഗൾഫ് എയർ ജീവനക്കാർ യാത്ര ചെയ്യൻ സീറ്റ് ഇല്ലാ എന്നും നിലവിലെ 120 സീറ്റുകൾ ബഹ്റൈൻ കേരളീയ സമാജം ബുക്ക് ചെയ്തത് ആണെന്നും അറിയിച്ചു. തുടർന്ന് ബുക്ക് ചെയ്ത ടിക്കറ്റും ഗൾഫ് എയർ അയച്ച കൺഫർമേഷൻ മെസ്സേജും ഗൾഫ് എയർ ജീവനക്കാരെ ബോധ്യപ്പെടുത്തിയെങ്കിലും യാത്ര നിഷേധിക്കുകയാണുണ്ടായതു.
സോഷ്യൽ മീഡിയയിൽ യുവതി കരഞ്ഞു പറയുന്ന രംഗങ്ങൾ ഇപ്പോൾ പ്രവാസികൾക്കിടയിൽ വൻ പ്രതിഷേതിനു ഇടയാക്കിയിട്ടുണ്ട്.
എയർ ബബിൾ കരാറിനു ശേഷവും സാമൂഹ്യ സംഘടനകൾ നടത്തുന്ന ചാർട്ടേർഡ് ഫ്ലൈറ്റ് സർവീസ് നിർത്തലാക്കണം എന്ന് ആവശ്യപ്പെട്ടു ബഹ്റിനിലെ ട്രാവൽ ഏജൻസികൾ കഴിഞ്ഞ ദിവസം പ്രതിഷേധം അറിയിച്ചിരുന്നു. സന്നദ്ധ സേവനം എന്ന നിലയിൽ നടത്തുന്ന ചാർട്ടേർഡ് ഫ്ലൈറ്റ് സർവീസ് കൊള്ള ലാഭമാണ് ഉണ്ടാക്കുന്നതെന്നാണ് പ്രധാന ആരോപണം.
Comments