മോസ്കോ: നേരിയ കൊറോണ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് നൽകാനായി ഫാർമസികൾ വഴി മരുന്ന് വിൽക്കാൻ അനുമതി നൽകി റഷ്യ. റഷ്യൻ മരുന്ന് കമ്പനിയായ ആർ- ഫാമിന്റെ കൊറോണവിർ എന്ന ആന്റിവൈറൽ മരുന്നാണ് ഫാർമസികൾ വഴി വിൽക്കാൻ റഷ്യ അനുമതി നൽകിയിരിക്കുന്നത്. ഇനി ഡോക്ടർമാരുടെ കുറിപ്പ് ഉപയോഗിച്ച് റഷ്യയിൽ മരുന്ന് വാങ്ങാൻ കഴിയും.
ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് ഇത്തരത്തിൽ ആശുപത്രികൾക്ക് പുറത്തേക്ക് മരുന്ന് എഴുതി വാങ്ങാനുള്ള അനുവാദം നൽകിയിരിക്കുന്നത്. ജപ്പാനിൽ വികസിപ്പിച്ച ഫാവിപാറാവിർ എന്ന മരുന്നിനെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ് കൊറോണവിർ. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊറോണ രോഗികൾക്ക് ഫാവിപിറാവിർ മരുന്ന് നൽകുന്നുണ്ട്. ആശുപത്രികളിൽ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മാത്രമെ ഇവ ഉപയോഗിക്കാനുള്ള അനുവാദമുള്ളു.
Comments